പ്രേക്ഷകരിൽ നിന്ന് വലിയ തോതിൽ ലഭിച്ച പരാതികളെ തുടർന്ന്, ബിഗ് ബോസ് ഹോസ്റ്റ് മോഹൻലാൽ തന്നെ ഇത്തരം അനധികൃത പ്രവൃത്തികൾക്കെതിരെ ശക്തമായ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ, ചില അക്കൗണ്ടുകൾക്ക് ലീഗൽ നോട്ടീസുകളും അയച്ചിട്ടുണ്ട്. ഇതേത്തുടർന്ന് കുറച്ച് പ്ലാറ്റ്‌ഫോമുകൾ പിൻവാങ്ങിയെങ്കിലും, ബിഗ് ബോസ് മലയാളം 7, famecontents അടക്കമുള്ള ഏകദേശം 25 ഓളം ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഇപ്പോഴും ഇത്തരം നിയമലംഘനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നു.
ഇത്തരം ചോർച്ചകൾ പരിപാടിയുടെ രസവും ദൃശ്യവശ്യവും തകർക്കുന്നതാണ്. ഉള്ളടക്കത്തിന്റെ മൂല്യത്തെ ബാധിക്കുന്നതും പ്രൊഡക്ഷൻ ടീമിന്റെ പരിശ്രമത്തെ അപമാനിക്കുന്നതുമാണ് ഈ പ്രവർത്തികൾ. അതിനാൽ, ഇത്തരം സ്വതന്ത്ര അക്കൗണ്ടുകൾക്കെതിരെ കർശനമായ നിയമ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് ഏഷ്യാനെറ്റ് അറിയിക്കുകയാണ്.
advertisement
ബിഗ് ബോസ് മലയാളം സീസൺ 7 പതിനൊന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ, അടുത്ത എലിമിനേഷനെക്കുറിച്ചുള്ള ആകാംക്ഷ വർദ്ധിക്കുകയാണ്. ഫൈനലിന് ഏതാനും ആഴ്ചകൾ മാത്രം ശേഷിക്കെ, പ്രതീക്ഷകളുമേറുന്നു. ഈ വാരാന്ത്യത്തിലെ എലിമിനേഷനിൽ ആരാധകർ ആവേശത്തിലാണ്. അക്ബർ, ഷാനവാസ്, നൂറ, ലക്ഷ്മി, ആര്യൻ, നെവിൻ എന്നിങ്ങനെ ആറ് മത്സരാർത്ഥികൾ നിലവിൽ എലിമിനേഷനായി നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വാരാന്ത്യ എപ്പിസോഡിൽ നടി ബിന്നി സെബാസ്റ്റ്യനാണ് പുറത്താക്കപ്പെട്ടത്. വാരാന്ത്യ എപ്പിസോഡ് അടുക്കുമ്പോൾ, പ്രവചനങ്ങൾ സത്യമാകുമോ അതോ മറ്റൊരു അപ്രതീക്ഷിത ട്വിസ്റ്റ് കാത്തിരിക്കുന്നുണ്ടോ എന്നറിയാൻ എല്ലാ കണ്ണുകളും ബിഗ് ബോസ് വീട്ടിലാണ്.
Summary: In the wake of the increasing incidents of important information being leaked on social media about episodes of Asianet's flagship reality show Bigg Boss Malayalam Season 7 — especially stages like eviction — before they are telecasted, the channel authorities are initiating strict legal action