also read:വിജയ് ലൊക്കേഷനിൽ മടങ്ങിയെത്തി; വരവേറ്റ് ആരാധകരും അണിയറപ്രവർത്തകരും
പതിനഞ്ചോളം ബിജെപി പ്രവർത്തകരായിരുന്നു പ്രതിഷേധവുമായി എത്തിയത്. സുരക്ഷാ മേഖലയായ ഇവിടെ ഷൂട്ടിംഗിന് അനുമതി നൽകിയത് ആരെന്നറിയില്ലെന്നും ഷൂട്ടിംഗ് തുടരുകയാണെങ്കിൽ മറ്റ് പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നും ബിജെപി പ്രവർത്തകർ പറഞ്ഞു. അതേസമയം പ്രതിഷേധം വിജയ്ക്കെതിരെയുള്ളതാണോ എന്ന ചോദ്യത്തിന് മൈനിംഗ് മേഖലയിൽ ഷൂട്ടിംഗ് നടത്തിയാൽ രജനീകാന്ത് ആയാൽപ്പോലും പ്രതിഷേധിക്കുമെന്നാണ് ബിജെപി പ്രവർത്തകർ പറയുന്നത്.
അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരുമടക്കം 200 ആളുകളാണ് നെയ്‌വേലി എൻഎൽസിയിൽ ഷൂട്ടിങ്ങിനായി ഉള്ളതെന്നാണ് റിപ്പോർട്ട്. കമ്പനിയുടെ മൈനിങ് നടക്കുന്ന 100 ഏക്കർ സ്ഥലത്താണ് ഇപ്പോൾ ഷൂട്ടിങ് നടക്കുന്നത്. വിജയ്‌യുടെ ചെന്നൈയിലെ വീട്ടിലടക്കമുള്ള ആദായനികുതി വകുപ്പ് റെയ്ഡിനെ തുടർന്നു നിർത്തിവച്ച ഷൂട്ടിങ് വെളളിയാഴ്ചയാണ് പുനരാരംഭിച്ചത്. ബുധനാഴ്ച നെയ്‌വേലിയിലെ ലൊക്കേഷനിലും പിന്നീട് ചെന്നൈയിലെ വീട്ടിലുമെത്തിച്ച് വിജയ് യെ ചോദ്യം ചെയ്തിരുന്നു. ഇന്നലെ രാത്രി 8.45 വരെയും ചോദ്യം ചെയ്യൽ നീണ്ടു.
advertisement