കഴിഞ്ഞ ജനുവരിയിൽ ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റിൽ വച്ച് കാരവാനിനുള്ളിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി.
ലൈംഗികാതിക്രമം, സ്ത്രീയുടെ മാന്യതയെ അപമാനിക്കൽ, അന്യായമായി തടങ്കലിൽ വയ്ക്കൽ, അശ്ലീല ആംഗ്യങ്ങൾ കാണിക്കൽ എന്നിവയുൾപ്പെടെ നിരവധി വകുപ്പുകൾ പ്രകാരമാണ് കൊച്ചി സിറ്റി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
പരാതി പ്രകാരം, രഞ്ജിത്ത് നടിയെ ഷൂട്ടിംഗിനിടെ കാരവാനിലേക്ക് ക്ഷണിച്ചുവെന്നും അവിടെ വെച്ച് ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചുവെന്നും ആരോപിക്കുന്നു.
മാർച്ച് 28നായിരുന്നു പരാതി ലഭിച്ചത്. ഈ ആഴ്ച തുടക്കത്തിൽ വനിതാ പോലീസ് സ്റ്റേഷനിൽ നടിയുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന് പോലീസ് നടപടി വേഗത്തിൽ ആരംഭിച്ചു. കേസ് രജിസ്ട്രേഷനും പ്രാരംഭ നടപടികളും അതീവ രഹസ്യമായാണ് നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
advertisement
മാർച്ച് 31 വൈകുന്നേരം ഇടുക്കി ജില്ലയിൽ നിന്ന് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്ത് തൊടുപുഴ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്ന ശേഷം കൊച്ചി പോലീസിന് കൈമാറി.
പിന്നീട് നിർബന്ധിത വൈദ്യപരിശോധനയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി രഞ്ജിത്തിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.
Summary: FEFKA Directors Union has suspended director and scriptwriter Ranjith, who was remanded in custody following a sexual assault complaint by a young actress. FEFKA's Writers Union has also suspended Ranjith. Ranjith was taken into custody by the police on the night of March 31 following a complaint filed by a young actress with the Kochi police. The complaint was received on March 28. The actress's statement was recorded at the Women's Police Station earlier this week
