കേരളം, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് പെൺകുട്ടികളെ പ്രണയക്കെണിയിൽപ്പെടുത്തി മതപരിവർത്തനം നടത്തുകയും രാജ്യത്തിന്റെ ജനസംഖ്യാ ഘടന മാറ്റുകയും ചെയ്യുന്ന തീവ്രവാദികളുടെ കയ്യിൽ അകപ്പെടുന്നതാണ് ടീസറിലുള്ളതെന്ന് ഹർജിക്കാരൻ പറയുന്നു. ടീസറിൽ കഥാപാത്രങ്ങൾ നടത്തുന്ന ചില പ്രസ്താവനകൾ രാജ്യത്ത് ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കാൻ സാധ്യതയുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചിത്രത്തിന്റെ ടീസറിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കഥകളും ഉൾപ്പെടുന്നുണ്ടെങ്കിലും, 'കേരള സ്റ്റോറി' എന്ന തലക്കെട്ട് ഈ സംഭവങ്ങൾ കേരളത്തിൽ മാത്രമാണ് നടക്കുന്നതെന്ന തെറ്റായ ധാരണ ഉണ്ടാക്കുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു.
advertisement
ഇത്തരത്തിലുള്ള ചിത്രീകരണം ഒരു പ്രദേശത്തെ ജനങ്ങളെ മുഴുവൻ അപകീർത്തിപ്പെടുത്താനും പൊതുസമാധാനം തകർക്കാനും വർഗീയവും പ്രാദേശികവുമായ ഭിന്നതകൾ ഉണ്ടാക്കാനും കാരണമാകുമെന്ന് ഹർജിക്കാരൻ വാദിക്കുന്നു. അതിനാൽ, 2026 ഫെബ്രുവരി 27-ന് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്റെ റിലീസും പ്രദർശനവും തടയണമെന്നും അല്ലെങ്കിൽ കോടതി നിശ്ചയിക്കുന്ന സമയപരിധിക്കുള്ളിൽ റിവിഷൻ ഹർജി പരിഗണിച്ച് തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്നും അതുവരെ സിനിമയുടെ റിലീസ് നിർത്തിവെക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
