സംവിധായകൻ കെ. ബാലചന്ദറിൽ നിന്നും പിന്നെ മലയാളസിനിമയിൽ നിന്നുമാണ് അഭിനയത്തെക്കുറിച്ചുള്ള ബാലപാഠങ്ങൾ ലഭിച്ചതെന്ന് കമൽ ഹാസൻ പറഞ്ഞു. "തമിഴിൽ നിന്ന് ബാലചന്ദറിന്റെ സിനിമകൾ മാറ്റിനിർത്തിയാൽ ആവേശകരമായ അവസരങ്ങളൊന്നും ലഭിക്കുന്നില്ല. എന്നാൽ, മലയാളത്തിൽ നിന്ന് മികച്ച നിരവധി ഓഫറുകളുണ്ടെന്ന് സുഹൃത്തിനോട് ഒരിക്കൽ പറഞ്ഞു. അങ്ങനെയാണെങ്കിൽ അതിൽ ശ്രദ്ധിക്കാനായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശമെന്നും അതാണ് താൻ ചെയ്തതെന്നും കമൽ ഹാസൻ പറഞ്ഞു.
തങ്ങളുടെ പ്രിയതാരങ്ങൾ പരീക്ഷണത്തിനു തയ്യാറാവുന്നത് മലയാളി പ്രേക്ഷകർ സ്വീകരിക്കാറുണ്ടെന്നും ഉലകനായകൻ വ്യക്തമാക്കി. വിജയ് സേതുപതിയുടെ സിനിമ തിരഞ്ഞെടുപ്പിനെ അഭിനന്ദിച്ച കമൽ ഹാസൻ അഭിനയത്തെ പ്രശംസിക്കുകയും ചെയ്തു. നല്ല തിരക്കഥകളുടെ പിന്നാലെയാണ് വിജയ് സേതുപതിയുടെ സഞ്ചാരമെന്നും ഈ ശ്രമങ്ങളൊന്നും വിഫലമാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
You may also like:ജീവനക്കാരന് കൊറോണ; ഡൽഹി സിആർപിഎഫ് ആസ്ഥാനം അടച്ചു [NEWS]ആരോഗ്യപ്രവർത്തകർക്ക് സംഗീതത്തിലൂടെ ആദരമർപ്പിച്ച് ബംഗളൂരു മലയാളി കൂട്ടായ്മ [NEWS]രോഹിത് ശർമ്മയുടെ മികവിന് നന്ദി പറയേണ്ടത് ധോണിയോട് [NEWS]