Also Read- മികച്ച സിനിമ 'ആട്ടം'; നടൻ ഋഷഭ് ഷെട്ടി; നടിമാർ നിത്യ മേനോനും മാനസി പരേഖും
'2022ൽ കേരളത്തിൽ നിന്നും തെന്നിന്ത്യയിൽ നിന്നും അയച്ച സിനിമകളുടെ ലിസ്റ്റ് മമ്മൂട്ടിയുടെ ഒരു സിനിമയും ഇല്ല. ‘നൻപകൽ നേരത്ത് മയക്കം’ മാത്രമല്ല, മമ്മൂട്ടിയുടെ ഒരു സിനിമയും നാഷണൽ അവാർഡിന് അയച്ചിട്ടില്ല. ഇത് ആരാണ് അയക്കാതിരുന്നത്. സിനിമാ അയക്കാതിരുന്നിട്ട് മുൻവിധിയോടുകൂടി ആരൊക്കെയോ ഇരുന്ന് വ്യാജമായ വാർത്ത പടച്ചുവിടുകയാണ്'- പത്മകുമാർ ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.
advertisement
മമ്മൂട്ടി സിനിമകള്‍ മത്സരത്തിന് അയക്കാത്തതിൽ തനിക്ക് വിഷമം ഉണ്ടായിട്ടുണ്ടെന്നും അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്നും പത്മകുമാർ കൂട്ടിച്ചേർത്തു. 'നന്‍പകല്‍ നേരത്ത് മയക്കം', 'റോഷാക്ക്' തുടങ്ങിയ സിനിമകള്‍ക്ക് വേണ്ടിയായിരുന്നു മമ്മൂട്ടി മത്സരിച്ചതെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാൽ അവാര്‍ഡ് പ്രഖ്യാപനം നടന്നപ്പോൾ കാന്താര എന്ന ചിത്രത്തിലൂടെ ഋഷഭ് ഷെട്ടി ഏറ്റവും മികച്ച നടനായി.
Summary: jury member MB Padmakumar claims that Mammootty's production house, Mammootty Kampany, did not submit his critically acclaimed films, Rorschach and Nanpakal Nerathu Mayakkam, for consideration.