നിലവിൽ 'ഹണിമൂൺ ഇൻ ഷില്ലോങ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എസ്.പി. നിംബാവത്താണ്. രാജയുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങൾ, പോലീസ് അന്വേഷണം, തുടർന്നുണ്ടായ ഭാര്യ സോനം, അവരുടെ കാമുകൻ എന്ന് ആരോപിക്കപ്പെടുന്ന രാജ് കുശ്വാഹ എന്നിവരുടെ അറസ്റ്റുകൾ തുടങ്ങിയ വിഷയങ്ങൾ കേന്ദ്രീകരിച്ചായിരിക്കും കഥ.
യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് ആളുകൾക്ക് മനസ്സിലാക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം സിനിമയ്ക്ക് സമ്മതിച്ചതെന്ന് രാജയുടെ സഹോദരൻ സച്ചിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. "കൊലപാതക കേസ് സംബന്ധിച്ച വരാനിരിക്കുന്ന ചിത്രത്തിന് ഞങ്ങൾ സമ്മതം നൽകി. എന്റെ സഹോദരന്റെ കൊലപാതകത്തിന്റെ കഥ വലിയ സ്‌ക്രീനിൽ കൊണ്ടുവന്നില്ലെങ്കിൽ, ആരാണ് ശരി, ആരാണ് തെറ്റ് എന്ന് ആളുകൾക്ക് അറിയാൻ കഴിയില്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു," എന്ന് അദ്ദേഹം പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.
advertisement
കുറ്റകൃത്യം നടന്ന മേഘാലയയുടെ യഥാർത്ഥവും നീതിയുക്തവുമായ ചിത്രം ഈ സിനിമയിൽ കാണിക്കണമെന്ന് മറ്റൊരു സഹോദരൻ വിപിൻ.
വഞ്ചനയെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പ് കഥയായിട്ടാണ് സംവിധായകൻ നിംബാവത് ഈ സിനിമയെ വിശേഷിപ്പിച്ചത്. “ഇത്തരം വഞ്ചനാ സംഭവങ്ങൾ അവസാനിപ്പിക്കണമെന്ന് പൊതുജനങ്ങൾക്ക് ഒരു സന്ദേശം നൽകാൻ ഞങ്ങളുടെ സിനിമയിലൂടെ ഞങ്ങൾ ആഗ്രഹിക്കുന്നു,” അദ്ദേഹം പറഞ്ഞു.
തിരക്കഥ പൂർത്തിയായെന്നും, ചിത്രീകരണം പ്രധാനമായും ഇൻഡോറിലും മറ്റു ചില രംഗങ്ങൾ മേഘാലയയിലെ വിവിധ സ്ഥലങ്ങളിലുമായിരിക്കുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. "ചിത്രീകരണത്തിന്റെ 80 ശതമാനം ഇൻഡോറിലും ബാക്കി 20 ശതമാനം മേഘാലയയുടെ വിവിധ പ്രദേശങ്ങളിലുമായിരിക്കും" എന്ന് നിംബാവത് പറഞ്ഞു. അഭിനേതാക്കളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഈ വർഷം ആദ്യം കേസ് വളരെയധികം മാധ്യമശ്രദ്ധ ആകർഷിച്ചു. മെയ് മാസത്തിൽ രാജ ഭാര്യയോടൊപ്പം ഹണിമൂണിനായി മേഘാലയയിലേക്ക് പോയിരുന്നു. ദിവസങ്ങൾക്ക് ശേഷം, അദ്ദേഹത്തെ കാണാനില്ലെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. ജൂൺ 2 ന്, ചിറാപുഞ്ചി എന്നറിയപ്പെടുന്ന സൊഹ്‌റ പ്രദേശത്തെ ഒരു വെള്ളച്ചാട്ടത്തിനടുത്തുള്ള ആഴത്തിലുള്ള മലയിടുക്കിൽ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തി. ദാരുണമായ കൊലപാതകം ആസൂത്രണം ചെയ്യാൻ സഹായിച്ചതായി ആരോപിക്കപ്പെടുന്ന ഭാര്യ സോനം രഘുവംശിയും അവരുടെ പങ്കാളി എന്ന് സംശയിക്കപ്പെടുന്ന വ്യക്തിയും ഉൾപ്പെടെ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.