വിവാഹ സൽക്കാരത്തിൽ വിജയ്‌യും തൃഷയും ഒരുമിച്ച് പങ്കെടുത്തിരുന്നു.
മാർച്ച് 5ന് നടന്ന നിർമ്മാതാവ് കൽപ്പാത്തി എസ്. സുരേഷിന്റെയും മീനാക്ഷി സുരേഷിന്റെയും മകന്റെ വിവാഹ സൽക്കാരത്തിൽ വിജയ്‌യും തൃഷയും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത് ആരാധകരുടെയും സോഷ്യൽ മീഡിയ ഉപയോക്താക്കളുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
വിജയ്‌യുടെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വാർത്തകളിൽ ഇടം നേടിക്കൊണ്ടിരിക്കുന്ന സമയത്താണ് ഇരുവരും ഒരുമിച്ചുള്ള സാന്നിധ്യം എന്നതും ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ ഭാര്യ വിവാഹമോചനത്തിന് അപേക്ഷ നൽകിയിട്ടുണ്ടെന്നും, ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ഹർജിയിൽ പരാമർശിച്ചിട്ടുണ്ടെന്നും പ്രചരിക്കുന്ന റിപ്പോർട്ടുകൾ പറയുന്നു. വർഷങ്ങളായി ഇരുവരും തമ്മിലുള്ള അടുപ്പം വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നെങ്കിലും വിജയ്‌യും തൃഷയും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ഇത് വീണ്ടും ആക്കം കൂട്ടി.
advertisement
വിജയ്‌യെ പ്രശംസിച്ച് സംവിധായകൻ മോഹൻ ജി. ക്ഷത്രിയൻ
ഓൺലൈൻ ചർച്ചകൾക്കിടയിൽ, ചലച്ചിത്ര സംവിധായകൻ മോഹൻ ജി. ക്ഷത്രിയൻ വിവാദത്തെക്കുറിച്ച് പ്രതികരിച്ചു. കിംവദന്തികൾക്കിടയിലും പരസ്യമായി പ്രത്യക്ഷപ്പെട്ടതിന് എക്‌സിലെ പോസ്റ്റിൽ അദ്ദേഹം വിജയ്‌യെ പ്രശംസിച്ചു. ദ്രൗപതി, ബകാസുരൻ സിനിമകളുടെ സംവിധായകനാണ് മോഹൻ ജി. ക്ഷത്രിയൻ.
ഊഹാപോഹങ്ങൾക്ക് 'സ്വന്തം ശൈലിയിൽ' വിജയ് മറുപടി നൽകിയെന്നും സാഹചര്യത്തെ തുറന്നു നേരിടാൻ നടന് 'ധൈര്യമുണ്ടെന്നും' പോസ്റ്റിൽ എഴുതി.
സംവിധായകന്റെ പരാമർശം ഉടൻ തന്നെ ഓൺലൈനിൽ ശക്തമായ പ്രതികരണങ്ങൾക്ക് കാരണമായി. നിരവധി ഉപയോക്താക്കൾ ഇദ്ദേഹം വിവാഹേതര ബന്ധത്തെ പിന്തുണയ്ക്കുന്നതായി ആരോപിച്ചു. സാംസ്കാരിക മൂല്യങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന ഒരു സംവിധായകനെന്ന നിലയിൽ മുമ്പ് അദ്ദേഹത്തെ ബഹുമാനിച്ചിരുന്നുവെങ്കിലും ആ പരാമർശത്തിൽ നിരാശ തോന്നിയതായി ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് വിമർശിച്ചു.
മോഹൻ ജി. ക്ഷത്രിയന്റെ പ്രസ്താവന
പ്രതിഷേധങ്ങളെ തുടർന്ന്, വിവാഹേതര ബന്ധത്തെ പിന്തുണയ്ക്കുക എന്നതല്ല തന്റെ പ്രസ്താവനയുടെ ലക്ഷ്യമെന്ന് മോഹൻ വ്യക്തമാക്കി.
പ്രചരിക്കുന്ന കാര്യങ്ങളിൽ നിന്ന് ഒളിച്ചോടുന്നതിനുപകരം അതിനെ നേരിടാനുള്ള വിജയ്‌യുടെ തീരുമാനത്തിനെതിരെയാണ് തന്റെ പരാമർശം എന്നദ്ദേഹം വിശദീകരിച്ചു. 'ധൈര്യം' എന്ന തന്റെ പരാമർശം സൂചിപ്പിക്കുന്നത് വിജയ് കിംവദന്തികളെ സ്വയം നേരിടുന്നനതിനെ കുറിച്ചാണ്. വ്യക്തിപരമായ തീരുമാനങ്ങളെ അംഗീകരിക്കുന്നതിനെക്കുറിച്ചല്ലെന്ന് ക്ഷത്രിയൻ പറഞ്ഞു.
