നടൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഷംനാസിനെതിരെ കർശനമായതോ നിർബന്ധിതമോ ആയ നടപടി സ്വീകരിക്കരുതെന്ന് പാലാരിവട്ടം പോലീസിനോട് കോടതി നിർദ്ദേശിച്ചു. സംവിധായകൻ എബ്രിഡ് ഷൈനും ഷംനാസും തമ്മിലുള്ള രണ്ടാമത്തെ തർക്കവും ഇതേ മധ്യസ്ഥ പ്രക്രിയയ്ക്ക് കീഴിൽ ഹൈക്കോടതി കൊണ്ടുവന്നു. ഉൾപ്പെട്ട കക്ഷികൾ തമ്മിലുള്ള ചർച്ചകൾ ആരംഭിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള ചുമതലയുള്ള മീഡിയേഷൻ സെന്ററിന് കോടതി ഉത്തരവാദിത്തം കൈമാറി.
ചലച്ചിത്ര നിർമ്മാതാവിനെതിരെ നടൻ നിവിൻ പോളി (Nivin Pauly) നൽകിയ പരാതിയിൽ കേസെടുത്ത പോലീസ് നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. സിനിമയുടെ നിർമ്മാണത്തിന് പി.എസ്. ഷംനാസ് 2 കോടി 90 ലക്ഷത്തോളം രുപ ചെലവഴിച്ചിരുന്നു. ബംഗ്ലാദേശിലും കൽക്കട്ടയിലുമായി 14 ദിവസം സിനിമയുടെ ചിത്രീകരണം നടത്തി. നിർമ്മാതാവറിയാതെ ചിത്രത്തിൻ്റെ വിദേശ വിതരണാവകാശം മറ്റൊരു കമ്പനിക്ക് നിവിൻ പോളിയുടെ കമ്പനി 5 കോടി രൂപയ്ക്ക് നൽകി എന്നാണ് നിർമാതാവിന്റെ ഭാഗത്തെ പരാതി. 2 കോടിയോളം രൂപ നിവിൻ പോളിയുടെ നിർമ്മാണ കമ്പനി മുൻകൂറായി വാങ്ങിയെന്നും നിർമ്മാതാവിൻ്റെ പരാതിയിൽ പറയുന്നു.
advertisement
വൈക്കം കോടതിയുടെ നിർദേശത്തിൽ തലയോലപ്പറമ്പ് പോലീസ് നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനും എതിരെ കേസെടുത്തിരുന്നു. ഈ കേസ് തള്ളിക്കളയണം എന്ന പ്രതികളുടെ അപേക്ഷയിലാണ് കേസ് പരിഹരിക്കാൻ മീഡിയേഷന് ഹൈക്കോടതി ഉത്തരവിട്ടത്. കൂടാതെ വ്യാജരേഖ ചമച്ചുവെന്ന നിവിൻ പോളിയുടെ പരാതിയിൽ നിർമ്മാതാവിനെതിരെ കേസെടുത്ത പാലാരിവട്ടം പോലീസിന്റെ നടപടി നിർത്തി വയ്ക്കാനും ഉത്തരവായി.
Summary: The long-running dispute between actor Nivin Pauly and producer P.S. Shamnas has taken a new legal path. The Kerala High Court has ordered a settlement of both cases related to them through mediation. The dispute began in connection with a complaint filed by Nivin Pauly alleging that Shamnas had forged his signature to acquire the title rights of the film 'Action Hero Biju 2'
