പിതാവ് ചാക്കോയുടെ മരണാനന്തര ചടങ്ങുകൾക്കു ശേഷമാകും ഷൈനിന്റെ സർജറി നടക്കുക. ഷൈനിന്റെ സഹോദരിമാർ ഇന്ന് രാത്രി എത്തിച്ചേരുമെന്നും സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് പറഞ്ഞു. പിതാവ് മരിച്ച വിവരം ഇതുവരെയും ഷൈനിന്റെ അമ്മയെ അറിയച്ചിട്ടില്ല.
അമ്മയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
ചെറിയ പരിക്കുകൾ മാത്രമാണുള്ളതെന്നും ഡോക്ടർമാരുമായി സംസാരിച്ചെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഒരു ലോറി ആ സ്പോട്ടിൽ ഇടിച്ച് സ്റ്റീയറിങ് ലോക്ക് ആയി ഇവരുടെ വണ്ടിയുടെ പുറകു വശത്ത് ഇടിച്ചതെന്നാണ് അവർ പറഞ്ഞത്. മുൻപിൽ ഇരുന്ന രണ്ടു പേർക്കും പരിക്കില്ല, പുറകിൽ ഇരുന്ന മൂന്നുേപർക്കാണ് പരിക്കുള്ളത്. രാത്രി ഷൈനിന്റെ ചേച്ചിമാരെത്തും. ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാകും സംസ്കാരമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
advertisement
വെള്ളിയാഴ്ചയാണ് നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം സേലത്ത് അപകടത്തിൽപെട്ട് ഷൈനിന്റെ പിതാവ് സി.പി ചാക്കോ മരണമടഞ്ഞത്. അപകടത്തിൽ ഷൈനിനും അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഷൈനും പിതാവും അമ്മയും സഹോദരനും സഹായിയും കൂടി ബെംഗളൂരുവിലേക്ക് പോകുന്ന വേളയിലായിരുന്നു അപകടം. രാവിലെ ഏഴു മണിയോടെ സേലം–ബെംഗളൂരു ദേശീയപാതയിൽ ധർമപുരിക്കടുത്ത് പാലക്കോട് എന്ന സ്ഥലത്തായിരുന്നു അപകടം സംഭവിച്ചത്. അപകടം ഉണ്ടായ ഉടനെ അഞ്ചുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഷൈനിന്റെ പിതാവ് മരിച്ചു.