TRENDING:

Padayappa | പടയപ്പയിലെ നീലാംബരിയാക്കാൻ രജനികാന്ത് ആഗ്രഹിച്ചത് മറ്റൊരാളെ; മൂന്നു വർഷം വരെ കാത്തിരിക്കാൻ തയാറായിരുന്നു

Last Updated:

1999-ലെ രജനികാന്തിന്റെ ഹിറ്റ് ചിത്രമായ 'പടയപ്പ' തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
1999-ലെ രജനികാന്തിന്റെ ഹിറ്റ് ചിത്രമായ 'പടയപ്പ' തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. അതിനു മുന്നോടിയായി, ചിത്രത്തിന്റെ കാസ്റ്റിംഗ് സമയത്ത് ഐശ്വര്യ റായിയെ നീലാംബരിയുടെ വേഷത്തിൽ എങ്ങനെ അവതരിപ്പിക്കണമെന്ന് ചിന്തിച്ചിരുന്നതായി രജനികാന്ത്. പക്ഷേ ഐശ്വര്യ റായിക്ക് സിനിമയോട് താൽപ്പര്യമില്ലായിരുന്നു.
പടയപ്പ
പടയപ്പ
advertisement

രജനികാന്ത് പങ്കുവെച്ച വീഡിയോയിൽ, ഐശ്വര്യയെ നായികയാക്കാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. "ഐശ്വര്യ റായ് നീലാംബരി എന്ന കഥാപാത്രം ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. ഒരുപാട് ബുദ്ധിമുട്ടുകൾക്ക് ശേഷം ഞങ്ങൾ അവരുമായി ബന്ധപ്പെടാൻ ശ്രമിച്ചു. അവർ സമ്മതം പറഞ്ഞിരുന്നെങ്കിൽ, ആ കഥാപാത്രത്തിനായി 2-3 വർഷം പോലും കാത്തിരിക്കാൻ ഞാൻ തയാറായിരുന്നു. ആ വേഷം ക്ലിക് ആകേണ്ടത് അത്യാവശ്യമായിരുന്നു, പക്ഷേ അവർക്ക് താൽപ്പര്യമില്ലെന്ന് ഞങ്ങൾ അറിഞ്ഞു. ശ്രീദേവി, മാധുരി ദീക്ഷിത് തുടങ്ങി നിരവധി പേരുകൾ പരിഗണിച്ചിരുന്നു. പക്ഷേ, നായികയുടെ കണ്ണുകളിൽ നീലാംബരിയെ അവതരിപ്പിക്കാൻ ആ ശക്തി തിരയുകയായിരുന്നു ഞങ്ങൾ. കഥാപാത്രത്തിൽ ഒരു അഹങ്കാരം ഞങ്ങൾ ആഗ്രഹിച്ചു. രമ്യ കൃഷ്ണന്റെ പേര് നിർദ്ദേശിച്ചത് രവികുമാറാണ്."

advertisement

1999-ലെ ഹിറ്റ് ചിത്രമായ പടയപ്പ എഴുതിയത് മറ്റാരുമല്ല, രജനി തന്നെയാണ്. കൽക്കിയുടെ ജനപ്രിയ തമിഴ് സാഹിത്യ നോവലായ പൊന്നിയിൻ സെൽവനിലെ നന്ദിനി എന്ന കഥാപാത്രത്തിൽ നിന്നാണ് നീലാംബരി എന്ന കഥാപാത്രത്തിന് പ്രചോദനം ഉൾക്കൊണ്ടതെന്ന് വെളിപ്പെടുത്തിക്കൊണ്ട് രജനികാന്ത് വിശദീകരിച്ചു,

"അത് എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്നു. കൽക്കിയുടെ പൊന്നിയിൻ സെൽവൻ എനിക്ക് വളരെ ഇഷ്ടമാണ്. നന്ദിനി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ള ഒരു വിഷയം ചെയ്യാൻ ഞാൻ ആഗ്രഹിച്ചു. അതിന്റെ ഫലമായിരുന്നു പടയപ്പ. ഞാൻ പേര് നിർദ്ദേശിച്ചു, പക്ഷേ അതിന്റെ സംവിധായകൻ കെ.എസ്. രവികുമാറിന് ബോധിച്ചില്ല. എന്നിരുന്നാലും ഞാൻ അദ്ദേഹത്തെ മുന്നോട്ട് പോകാൻ പ്രേരിപ്പിച്ചു."

advertisement

രസകരമെന്നു പറയട്ടെ, പിൽക്കാലത്ത് മണിരത്നത്തിന്റെ പൊന്നിയിൻ സെൽവനിൽ (2022) നന്ദിനിയെ ഐശ്വര്യ റായ് അവതരിപ്പിച്ചു.

കെ.എസ്. രവികുമാർ സംവിധാനം ചെയ്ത പടയപ്പ, രമ്യ കൃഷ്ണന്റെ അവിസ്മരണീയമായ നീലാംബരി എന്ന കഥാപാത്രത്തിലൂടെ ആരാധനാ പദവി നേടി. റിലീസ് ചെയ്ത സമയത്ത്, ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രമായി ഈ ചിത്രം ഉയർന്നു. ചലച്ചിത്ര മേഖലയ്ക്ക് പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിച്ചു. ഈ തമിഴ് ചിത്രം 25-ാം വാർഷികം ആഘോഷിക്കുമ്പോൾ, ഒരു തുടർഭാഗം ഒരുങ്ങുന്നുണ്ടെന്ന് രജനികാന്ത് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

advertisement

രജനികാന്ത് ലോകേഷ് കനകരാജിന്റെ കൂലി (2025) എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. അതിൽ നാഗാർജുന അക്കിനേനി, ഉപേന്ദ്ര, ശ്രുതി ഹാസൻ, സത്യരാജ് തുടങ്ങിയവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്‌തു. കൂടാതെ ആമിർ ഖാൻ ഒരു പ്രത്യേക അതിഥി വേഷവും ചെയ്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Rajinikanth's 1999 hit film 'Padayappa' is all set to be re-released in theatres. Ahead of that, Rajinikanth said that he had thought about how to cast Aishwarya Rai in the role of Neelambari during the casting of the film. But Aishwarya Rai was not interested in the film

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Padayappa | പടയപ്പയിലെ നീലാംബരിയാക്കാൻ രജനികാന്ത് ആഗ്രഹിച്ചത് മറ്റൊരാളെ; മൂന്നു വർഷം വരെ കാത്തിരിക്കാൻ തയാറായിരുന്നു
Open in App
Home
Video
Impact Shorts
Web Stories