ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ കടുത്ത നിരീക്ഷണം, സഞ്ചാര നിയന്ത്രണങ്ങള്‍, നിയമനടപടി എന്നിവ നേരിടേണ്ടി വരും.
സൗദി അറേബ്യയിലെ റിയാദില്‍ നടന്ന ജോയ് ഫോറത്തില്‍ സല്‍മാന്‍ ഖാന്‍ നടത്തിയ പ്രസ്താവനയാണ് പാകിസ്ഥാനെ പ്രകോപിപ്പിച്ചത്. ബോളിവുഡ് നടന്മാരായ ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍ എന്നിവരോടൊപ്പം മിഡില്‍ ഈസ്റ്റില്‍ ഇന്ത്യന്‍ സിനിമയ്ക്ക് വര്‍ധിച്ചുവരുന്ന ജനപ്രീതിയെക്കുറിച്ച് സല്‍മാന്‍ സംസാരിച്ചിരുന്നു.
''ഇപ്പോള്‍ നിങ്ങള്‍ ഒരു ഹിന്ദി സിനിമ ഇവിടെ(സൗദി അറേബ്യയില്‍) റിലീസ് ചെയ്താല്‍ അത് സൂപ്പര്‍ ഹിറ്റാകും. നിങ്ങള്‍ ഒരു തമിഴ്, തെലുങ്ക്, അല്ലെങ്കില്‍ മലയാള സിനിമ നിര്‍മിച്ചാല്‍ അത് നൂറുകണക്കിന് കോടി രൂപയുടെ ബിസിനസ് നേടും. കാരണം, മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള നിരവധിയാളുകള്‍ ഇവിടെയുണ്ട്. ബലൂചിസ്ഥാനില്‍ നിന്നുള്ളവരുണ്ട്, അഫ്ഗാനിസ്ഥാനില്‍ നിന്നുള്ളവരുണ്ട്, പാകിസ്ഥാനില്‍ നിന്നുള്ളവരുണ്ട്. എല്ലാവരും ഇവിടെ ജോലി ചെയ്യുന്നു'', സല്‍മാന്‍ ഖാന്‍ പറഞ്ഞു. ബലൂചിസ്ഥാനെക്കുറിച്ചും പാകിസ്ഥാനെക്കുറിച്ചും സല്‍മാന്‍ ഖാന്‍ പ്രത്യേകം പരാമര്‍ശം നടത്തിയതാണ് ഇസ്ലാമാബാദിലെ ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചത്. അവര്‍ ഇത് പാകിസ്ഥാന്റെ പ്രാദേശിക സമഗ്രതയുടെ ലംഘനമായി കണ്ടു.
advertisement
സല്‍മാന്റെ പരാമര്‍ശനത്തിന് ബലൂച് നേതാക്കള്‍ക്കിടയില്‍ അപ്രതീക്ഷിത പിന്തുണ ലഭിച്ചു. അവര്‍ നടന്റെ പരാമര്‍ശത്തെ തങ്ങളുടെ പോരാട്ടത്തിന്റെ പ്രതീകാത്മകമായുള്ള അംഗീകാരമായി കണക്കാക്കിയിട്ടുണ്ട്. ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന പ്രമുഖ വക്താവായ മിര്‍ യാര്‍ ബലൂച് നടനോട് നന്ദി പറഞ്ഞു. സല്‍മാന്റെ വാക്കുകള്‍ ആറ് കോടിയോളം വരുന്ന ബലൂച് ജനതയ്ക്ക് സന്തോഷം നല്‍കിയതായി മിര്‍ യാര്‍ പറഞ്ഞു.
ബലൂചിസ്ഥാനെ പാകിസ്ഥാനില്‍ നിന്ന് വേറിട്ട പ്രദേശമായി അംഗീകരിച്ച് പല രാജ്യങ്ങളും ചെയ്യാന്‍ മടിക്കുന്ന കാര്യം സല്‍മാന്‍ ഖാന്‍ ചെയ്തുവെന്നും അമിര്‍ കൂട്ടിച്ചേർത്തു.
പാക് പ്രകോപനത്തിന്റെ കാരണം
ഭൂവിസ്തൃതിയുടെ അടിസ്ഥാനത്തില്‍ പാകിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയാണ്(46 ശതമാനം) ബലൂചിസ്ഥാന്‍. എന്നാല്‍ ജനസംഖ്യയുടെ ആറ് ശതമാനം മാത്രമാണ് ഇവിടെ താമസിക്കുന്നത്. വളരെക്കാലമായി പാകിസ്ഥാനിലെ രാഷ്ട്രീയ, സാമൂഹിക അസ്വസ്ഥതയുടെ കേന്ദ്രമാണ് ഇവിടം. പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമാണെങ്കിലും ഈ പ്രദേശം രാജ്യത്തെ ഏറ്റവും ദരിദ്രപ്രദേശങ്ങളിലൊന്നായി തുടരുന്നു. ഇവിടുത്തെ ജനസംഖ്യയുടെ 70 ശതമാനത്തോളം ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. പതിറ്റാണ്ടുകളായി നടക്കുന്ന ചൂഷണം, സാമ്പത്തികമായുള്ള അവഗണന, സൈനിക നടപടികള്‍ എന്നിവ പ്രവിശ്യയിലെ വിഘടനവാദ ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടി.
വിവാദത്തില്‍ സല്‍മാന്‍ ഖാന്‍ ഇതുവരെയും ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായിട്ടുണ്ട്.
