കൂട്ടുകെട്ടിലെ സര്‍ഗ്ഗാത്മക സ്വാതന്ത്ര്യത്തിന് ഏറ്റവും നല്ല ഉദാഹരണങ്ങളാണ് അവരുടെ കബീര്‍ സിംഗും അനിമലും. ഭൂഷണ്‍ കുമാര്‍ ഒരു നിർമാതാവായിരിക്കുമ്പോള്‍ തന്നെ ദൃഢമായ പിന്തുണയും നല്‍കുന്നുവെന്ന് വിശദീകരിച്ച വാംഗ ഭൂഷണ്‍ കുമാറുമായുള്ളത് പ്രൊഫഷണല്‍ കൂട്ടുകെട്ട് മാത്രമല്ല, ഒരു പരമ്പരാഗത കൂട്ടുകെട്ടിനപ്പുറമുള്ളതുമാണെന്ന് വ്യക്തമാക്കി. ഭൂഷണ്‍ കുമാറിന്റെ ശക്തമായ പിന്തുണകൊണ്ട് മാത്രമാണ് അനിമല്‍ യാതൊരു ബുദ്ധിമുട്ടുമില്ലാതെ പൂര്‍ത്തിയാക്കാനായതെന്ന് വാംഗ പറയുന്നു.
ഗാനങ്ങളുടെ തെരഞ്ഞെടുപ്പിലും ഷൂട്ടിംഗ് അന്തരീക്ഷം തെരഞ്ഞെടുക്കുന്നതിലുമെല്ലാം ആ സ്വാതന്ത്ര്യം ലഭിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
ഒരു സംവിധായകന് അതില്‍ക്കൂടുതലൊന്നും വേണ്ടെന്നും അദ്ദേഹം പറയുന്നു. ചിത്രം പൂര്‍ത്തിയായ ശേഷമാണ് തങ്ങള്‍ ബജറ്റ് ചര്‍ച്ച നടത്തിയിട്ടില്ലെന്ന് താന്‍ തിരിച്ചറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചില കഥകളുടെ സമയ ക്ലിപ്തതയും സര്‍ഗ്ഗാത്മക വശവും മനസ്സിലാക്കി ഭൂഷണ്‍ കുമാര്‍ തനിക്കൊപ്പം നിന്നുവെന്നും വാംഗ അറിയിച്ചു. ഈ വിശ്വാസമാണ് ഈ കൂട്ടുകെട്ടിനെ പ്രഭാസിന്റെ സ്പിരിറ്റിലേക്കും അനിമല്‍ പാര്‍ക്കിലേക്കും അല്ലു അര്‍ജ്ജുന്‍ ചിത്രത്തിലേക്കും എത്തിച്ചത്.
അനിമലിലെ അച്ഛന്‍, മകന്‍ ബന്ധം പറയുന്ന കഥയാണ് ഭൂഷണ്‍ കുമാറിനെ ആകര്‍ഷിച്ചത്. പ്രണയ് റെഡ്ഡി വാംഗയെ പോലെ ഒരു സഹനിർമാതാവിനെയും കിട്ടിയതോടെ അദ്ദേഹം സന്തുഷ്ടനായി. ഭാവിയില്‍ ഇന്ത്യന്‍ പ്രേക്ഷകരെ സന്തോഷിപ്പിക്കുന്ന കൂടുതല്‍ നല്ല സിനിമകള്‍ ഈ കൂട്ടുകെട്ടില്‍ നിന്നുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.