സിനിമ, ഡിജിറ്റൽ സീരീസ് എന്നീ വിഭാഗങ്ങളിലായി മുപ്പതിലധികം കാറ്റഗറികളിലാണ് ഇത്തവണ അവാർഡുകൾ നൽകുന്നത്. 2025-ലെ വൻ വിജയമായ 'ധുരന്ധർ' എന്ന ചിത്രമാണ് നോമിനേഷനുകളിൽ മുന്നിട്ടുനിൽക്കുന്നത്. തൊട്ടുപിന്നാലെ 'സയാര', 'ഹോംബൗണ്ട്', 'ചാവ' എന്നീ ചിത്രങ്ങളും വിവിധ വിഭാഗങ്ങളിലായി മത്സരരംഗത്തുണ്ട്.
മികച്ച നടൻ, നടി വിഭാഗങ്ങളിൽ ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്. മികച്ച നടനുള്ള പോപ്പുലർ ചോയ്‌സ് വിഭാഗത്തിൽ വിക്കി കൗശൽ, ഇഷാൻ ഖട്ടർ, രൺവീർ സിംഗ്, അഹാൻ പാണ്ഡെ എന്നിവർ നാമനിർദ്ദേശം ചെയ്യപ്പെട്ടപ്പോൾ, നടിമാരുടെ വിഭാഗത്തിൽ യാമി ഗൗതം, അനന്യ പാണ്ഡെ, കൃതി സനോൻ, തൃപ്തി ഡിമ്രി എന്നിവരാണ് മാറ്റുരയ്ക്കുന്നത്. മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിനായി സയാര, ധുരന്ധർ, ചാവ, ഹഖ്, കേസരി ചാപ്റ്റർ 2 എന്നിവ മത്സരിക്കുന്നു. സംവിധായകൻ പ്രിയദർശൻ, തൻവി ആസ്മി, സൗരഭ് സച്ച്‌ദേവ, ശ്രുതി മഹാജൻ, അശ്വിനി അയ്യർ തിവാരി, മഹിമ ചൗധരി, ന്യൂസ് 18 എന്റർടൈൻമെന്റ് എഡിറ്റർ തവിഷി പൈതണ്ടി എന്നിവരടങ്ങുന്ന പ്രമുഖ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.
advertisement
