ചിത്രത്തിനു മികച്ച ഓഫറുകള്‍ വരുന്നില്ലെന്നും ഇതിനായി കാത്തിരിക്കുകയാണെന്നും സംവിധായകൻ സുദീപ്തോ സെൻ പറഞ്ഞു. വാർത്താ വെബ്‌സൈറ്റായ (Rediff) റെഡിഫുമായുള്ള ചർച്ചയ്ക്കിടെയാണ് ദി കേരള സ്റ്റോറി സംവിധായകൻ സുദീപ്തോ സെൻ ഇക്കാര്യം അറിയിച്ചത്. സിനിമാ മേഖല ഒന്നടങ്കം തങ്ങൾക്ക് എതിരായി നിൽക്കുകയാണെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
Also read-The Kerala Story| കേരള സ്റ്റോറി ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുന്നു; 13 ദിവസം കൊണ്ട് 200 കോടി
ബോക്‌സ് ഓഫീസിൽ വൻ വിജയം നേടിയതിനു തങ്ങളെ ശിക്ഷിക്കാൻ സിനിമാ വ്യവസായം ഒന്നിച്ചു ശ്രമിക്കുകയാണെന്നും നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ഞങ്ങളുടെ വിജയത്തിന് ഞങ്ങളെ ഒരു പാഠം പഠിപ്പിക്കാന്‍ സിനിമ രംഗത്തെ ഒരു വിഭാഗം ഒന്നിച്ചതായി ഞങ്ങൾക്ക് സംശയമുണ്ട്” -സുദീപ്തോ സെന്‍ കൂട്ടിച്ചേര്‍ത്തു.
advertisement
കേരളത്തിൽ നിന്നുള്ള ഹിന്ദു യുവതികളെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്ത് ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നുവെന്നാണ് കേരള സ്റ്റോറിയുടെ ഇതിവൃത്തം. പശ്ചിമ ബംഗാളിൽ ചിത്രം നിരോധിച്ചപ്പോൾ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ സിനിമയ്ക്ക് നികുതി ഒഴിവാക്കിയിരുന്നു.