"ദി കേരള സ്റ്റോറി 2 - ഗോസ് ബിയോണ്ട് ടീസർ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് നിലവിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണെന്നും അടിസ്ഥാനരഹിതമാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സൺഷൈൻ പിക്‌ചേഴ്‌സ് വ്യക്തമാക്കുന്നു.
വിഷയം നിലവിൽ പരിഗണനയിലാണ്. ഏതെങ്കിലും ഉള്ളടക്കം നീക്കം ചെയ്യാൻ നിർദ്ദേശിച്ച് ഒരു കോടതിയും വിധിയോ ഉത്തരവോ പുറപ്പെടുവിച്ചിട്ടില്ല. ഞങ്ങൾ ഒരു മെറ്റീരിയലും ഇല്ലാതാക്കുകയോ നീക്കം ചെയ്യുകയോ ചെയ്തിട്ടില്ല.
ദി കേരള സ്റ്റോറി 2 - ഗോസ് ബിയോണ്ടിന്റെ ടീസറും ട്രെയ്‌ലറും ഞങ്ങളുടെ എല്ലാ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലും തുടർന്നും ലഭ്യമാണ്.
advertisement
സ്ഥിരീകരിക്കാത്ത വിവരങ്ങളും ഊഹാപോഹ റിപ്പോർട്ടുകളും പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ മാധ്യമ സ്ഥാപനങ്ങളോടും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളോടും വ്യക്തികളോടും ഞങ്ങൾ ശക്തമായി അഭ്യർത്ഥിക്കുന്നു. അത്തരം തെറ്റായ വിവരങ്ങൾ അനാവശ്യമായ ആശയക്കുഴപ്പം സൃഷ്ടിക്കുക മാത്രമേ ചെയ്യുന്നുള്ളൂ." എന്ന് പ്രസ്താവനയിൽ പറയുന്നു.
'ദി കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' എന്ന സിനിമയുടെ ടീസറും ട്രെയ്‌ലറും കേരളത്തിലെ ജനങ്ങളെ തെറ്റായി ചിത്രീകരിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി, ബുധനാഴ്ച ചിത്രം പ്രദർശിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതി ആവശ്യപ്പെട്ടു. ചിത്രം 2026 ഫെബ്രുവരി 27 ന് തിയേറ്ററിൽ റിലീസ് ചെയ്യാൻ തീരുമാനിച്ച സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടൽ.
"കേരളത്തിലെ ജനങ്ങൾ ഐക്യത്തോടെ ജീവിക്കുകയും മതേതരത്വം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു. എന്നാൽ സിനിമ അവരെ തെറ്റായി ചിത്രീകരിക്കുന്നു," എന്ന് ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകിയതിനെ ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കവേ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ച് നിരീക്ഷിച്ചു.
"ഇന്ത്യ മുഴുവൻ ഉൾക്കൊള്ളുന്ന ഒരു കഥയാണ് പറയുന്നതെന്ന് പറയുന്ന ചലച്ചിത്ര നിർമ്മാതാക്കൾ പേരിൽ കേരളം ഉപയോഗിച്ചിരിക്കുന്നതിനാൽ സംസ്ഥാനത്തെ ജനങ്ങളുടെ ആശങ്കകൾ അവഗണിക്കാൻ കഴിയില്ല. ഇത് വർഗീയ സംഘർഷങ്ങൾക്ക് കാരണമാകും," എന്ന് അതിൽ പറയുന്നു.
Summary: Sunshine Pictures, makers of the film 'The Kerala Story 2 - Goes Beyond', have denied reports that the teaser of the film has been removed. The producers have clarified that this is a matter that is currently under legal consideration and no ruling has been made on the matter.
