സെൻസർ ബോർഡ് നിർദേശിച്ച 27 മാറ്റങ്ങൾ വരുത്തിയിട്ടും സർട്ടിഫിക്കറ്റ് നൽകാൻ തയാറാകാത്തതിനെ തുടർന്നാണ് നിർമാതാക്കൾ കോടതിയെ സമീപിച്ചത്. എന്നാൽ, മതവികാരം വ്രണപ്പെടുത്തുന്ന സീനുകൾ ഉണ്ടെന്നും സായുധ സേനയെ മോശമായി ചിത്രീകരിച്ചുവെന്നും ആരോപിച്ച് പരാതികൾ ലഭിച്ചതിനാൽ ചിത്രം റിവൈസിങ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിട്ടിരിക്കുകയാണെന്നാണ് ബോർഡിന്റെ വിശദീകരണം.
ഇതും വായിക്കുക: ദളപതി വിജയ്‌യുടെ 'ജന നായകൻ' ഭഗവന്ത് കേസരിയുടെ റീമേക്കോ? മറുപടിയുമായി സംവിധായകൻ എച്ച്. വിനോത്
അനാവശ്യമായ കാലതാമസം തങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് നിർമാതാക്കൾ കോടതിയെ അറിയിച്ചു. കേസ് പരിഗണിച്ച ജസ്റ്റിസ് പി ടി ആശ, ലഭിച്ച പരാതികളുടെ വിശദാംശങ്ങൾ ഹാജരാക്കാൻ ബോർഡിനോട് നിർദേശിച്ചു. 500 കോടി രൂപ ബജറ്റിൽ നിർമിച്ച ചിത്രം 5000 തിയറ്ററുകളിൽ റിലീസ് ചെയ്യാനാണ് പദ്ധതിയെങ്കിലും നിലവിലെ നിയമപോരാട്ടം വലിയ തടസമായി നിൽക്കുന്നു. അതേസമയം, ശിവകാർത്തികേയന്റെ ‘പരാശക്തി’ എന്ന ചിത്രത്തിന് വേണ്ടി ഡിഎംകെ സർക്കാർ ‘ജനനായകന്റെ’ റിലീസ് വൈകിപ്പിക്കുകയാണെന്ന് വിജയ് ആരാധകർ ആരോപിക്കുന്നുണ്ട്.
advertisement
Summary: The release of ‘Jana Nayagan’, highly anticipated as the final film of Tamil superstar Vijay, has run into uncertainty. The Madras High Court will deliver its verdict on the morning of January 9 (Friday) regarding a petition filed by the producers against the delay in issuing the censor certificate. The fact that the film is scheduled for release on the same day has caused significant concern among fans and the film industry alike.
