'എന്‍റെ ബോട്ടോക്സിനു ശേഷം പ്ലാസ്റ്റിക് സർജറിയെ കുറിച്ച് സംസാരിക്കുന്നതിനായി പരിശോധന മുറിയിലേക്ക് പോയിരുന്നു. ട്രീറ്റ്മെന്‍റിനെകുറിച്ചുള്ള ഭയവും അടുത്തിടെ സുഹൃത്തുമായുണ്ടായ അകൽച്ചയുമൊക്കെയായി മാനസികമായി തളർന്ന അവസ്ഥയിലായിരുന്നു. ഇതിനിടെയാണ് എന്നെ ഞെട്ടിച്ചു കൊണ്ട് ഡോക്ടര്‍ അദ്ദേഹത്തിന്‍റെ രണ്ട് കയ്യുകളും ഉപയോഗിച്ച് എന്‍റെ കവിളിൽ സ്പർശിച്ചത്. അതിനു ശേഷം രണ്ട് തവണ ചുംബിക്കുകയും ചെയ്തു'. യുവതി പരാതിയിൽ ആരോപിക്കുന്നു.
advertisement
Also Read-Reliance Retail-KKR deal| റിലയൻസ് റീട്ടെയിലിൽ 5500 കോടി രൂപ നിക്ഷേപിച്ച് അമേരിക്കൻ കമ്പനിയായ കെകെആർ
പിന്നീട് അയാൾ എന്‍റെ ചുണ്ടുകളിലും ചുംബിക്കാൻ ശ്രമിച്ചു പക്ഷെ അപ്പോഴേക്കും മുഖം തിരിച്ച് ആ മുറിയിൽ നിന്നും ഇറങ്ങി. എന്നാൽ ഇതിനിടെ അയാൾ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയും ആലിംഗനം ചെയ്തു വീണ്ടും ചുംബിക്കുകയും ചെയ്തു' പൊലീസിന് നൽകിയ മൊഴിയിൽ യുവതി വ്യക്തമാക്കി. പിന്നാലെ അവിടെ നിന്നിറങ്ങിയ യുവതി പൊലീസിനെ സമീപിച്ചു. ചോദ്യം ചെയ്യലിൽ 42കാരനായ ഡോക്ടർ കുറ്റം സമ്മതിക്കുകയും ചെയ്തു. ബോട്ടോക്സ് ട്രീറ്റ്മെന്‍റിന് ശേഷം യുവതിയുടെ കവിളിൽ താന്‍ ചുംബിച്ചുവെന്നാണ് ഇയാൾ പറഞ്ഞത്.
സ്ത്രീക്കെതിരായ ലൈംഗിക അതിക്രമക്കുറ്റമാണ് പബ്ലിക് പ്രോസിക്യൂഷൻ ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിന്‍റെ വിചാരണ സെപ്റ്റംബർ 29ന് നടക്കും.