കപ്പലിന്റെ പോർട്ട് സൈഡിൽ സ്ഫോടനം നടന്നതായും ഉടൻ തന്നെ ഒരു ചെറിയ ബോട്ട് അവിടെനിന്ന് അതിവേഗം അകന്നുപോയതായും കപ്പലിലെ ക്യാപ്റ്റൻ റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തെത്തുടർന്ന് കപ്പലിലെ ടാങ്കിൽ നിന്ന് കടലിലേക്ക് എണ്ണ ഒഴുകുന്നത് പാരിസ്ഥിതിക ആഘാതത്തിന് കാരണമായേക്കാം. സ്ഫോടനം നടന്നത് കുവൈത്തിന്റെ ഔദ്യോഗിക സമുദ്രാതിർത്തിക്ക് പുറത്താണെന്ന് (ഏകദേശം 60 കിലോമീറ്റർ അകലെ) കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ആഗോള ഊർജ്ജ വിതരണത്തിന്റെ പ്രധാന കവാടമായ ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം തങ്ങളുടെ കൈപ്പിടിയിലാണെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് പ്രഖ്യാപിച്ചു. കപ്പൽ ഗതാഗതം കൂടുതൽ അപകടത്തിലായതോടെ ലോകത്തെ ഏറ്റവും വലിയ കപ്പൽ കമ്പനികളിലൊന്നായ ചൈനയുടെ 'കോസ്‌കോ ഷിപ്പിംഗ്' കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു.
advertisement
