also read:വാളയാർ പീഡനക്കേസ്: മൂന്നു പ്രതികളെയും പോക്സോ കോടതി വെറുതെവിട്ടു
കീഴ്‌ക്കോടതിയുടെ വിധി അബുദാബിയിലെ ഫെഡറൽ സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു. സൈറ്റിൽ സുരക്ഷാ നടപടികളൊന്നും ഇല്ലാത്തതിനാലാണ് ഏഷ്യൻ വംശജൻ മരിച്ചതെന്ന് കണ്ടെത്തിയിരുന്നു.
വടക്കൻ എമിറേറ്റുകളിലൊന്നിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിൽ ഇലക്ട്രിക് കേബിളുകൾ ബന്ധിപ്പിക്കുന്നതിനിടെയാണ് തൊഴിലാളിക്ക് ഷോക്കേറ്റത്.
അപകടം നടക്കുമ്പോൾ തൊഴിലാളി സുരക്ഷാ ഗിയർ ധരിച്ചിരുന്നില്ലെന്നും അദ്ദേഹത്തിന്റെ കമ്പനിയും സുരക്ഷാ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. വയറിംഗിലെ തകരാറും ഷോക്കേൽക്കാൻ കാരണമായെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
advertisement
അശ്രദ്ധയും സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതുമൂലം തൊഴിലാളിയുടെ മരിച്ചതിനെ തുടര്‍ന്നാണ് കമ്പനി ഉടമയ്ക്കെതിരെയും സൂപ്പർവൈസർക്കെതിരെയും കുറ്റം ചുമത്തിയത്.
ക്രിമിനൽ കോടതിയും വിചാരണ കോടതിയും ഇരുവർക്കും മൂന്ന് മാസം തടവും തൊഴിലാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരവും വിധിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് കമ്പനി ഉടമയും സൂപ്പർ വൈസറും ഫെഡറൽ സുപ്രീംകോടതിയിൽ നൽകിയ ഹർജി നിരസിക്കുകയും കീഴ്ക്കോടതി വിധി ശരിവയ്ക്കുകയുമായിരുന്നു.
