വിവാഹവുമായി ബന്ധപ്പെട്ട ഹൽദി ആഘോഷങ്ങൾക്കിടെയാണ് അപകടം സംഭവിച്ചത്. കിണറിന് മുകളിൽ ഇട്ടിരുന്ന സ്ലാബ് തകര്‍ന്നാണ് അപകടമുണ്ടായതെന്ന് കുശിനഗര്‍ ജില്ലാ മജിസ്ട്രേറ്റ് എസ് രാജലിംഗം പറഞ്ഞു. നിരവധി ആളുകള്‍ മുകളിലേക്ക് കയറിയതോടെ കിണറിന് മുകളില്‍ ഇട്ടിരുന്ന സ്ലാബ് പൊട്ടുകയായിരുന്നു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 22 പേരാണ് കിണറിനുള്ളിലേക്ക് വീണത്. ഗ്രാമവാസികളും പൊലീസും ചേർന്ന് 9പേരെ രക്ഷപ്പെടുത്തുകയായിരുന്നു. 13 പേരുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം സര്‍ക്കാര്‍ ധനസഹായമായി നല്‍കുമെന്ന് കളക്ടർ അറിയിച്ചു.
advertisement
അപകടം ഇങ്ങനെ
നൗറംഗിയ ഗ്രാമത്തിലെ പരമേശ്വർ കുശ്‌വാഹയുടെ മകനാണ് ഇന്ന് വിവാഹിതനാകുന്നത്. ബുധനാഴ്ച രാത്രി ഹൽദി ചടങ്ങ് നടക്കുകയായിരുന്നു. കുടുംബത്തിലെയും അയൽ ഗ്രാമങ്ങളിലെയും സ്ത്രീകളും നിരവധി കുട്ടികളും ഈ സമയത്ത് ഉണ്ടായിരുന്നു. ചടങ്ങ് കാണാൻ കുറെ സ്ത്രീകളും പെൺകുട്ടികളും കിണറ്റിന്റെയും അതിൽ സ്ഥാപിച്ച സ്ലാബിന്റെയും മുകളിലേക്ക് കയറി. സ്ലാബിന്റെ കാലപ്പഴക്കത്താൽ ഇത്രയും ആളുകളുടെ ഭാരം താങ്ങാനായില്ല. പെട്ടെന്ന് സ്ലാബ് പൊട്ടി അതിൽ നിന്ന സ്ത്രീകളും പെൺകുട്ടികളും കിണറ്റിലേക്ക് വീഴുകയായിരുന്നു.
English Summary: 13 women died after falling into a well during wedding celebrations at a village in Kushinagar district of Uttar Pradesh on Wednesday.The incident took place in Nebua Naurangia. Several women and young girls were standing on the well during haldi ceremony. Suddenly, the iron grille over the well gave way and the women plunged inside.Around 22 women were rescued by villagers and the police, while 13 others could not be saved in time.