ഒരു സ്വകാര്യ കമ്പനിയിൽ വർക്ക് ഫ്രം ഹോം ആയി ജോലി ചെയ്യുകയായിരുന്നു മരിച്ച യുവതി. പോലീസ് പറയുന്നതനുസരിച്ച്, കുടക് സ്വദേശിയായ യുവാവുമായുള്ള തന്റെ പ്രണയബന്ധത്തെക്കുറിച്ചും അത് വിവാഹത്തിൽ എത്തുമോ എന്നതിനെക്കുറിച്ചും വ്യക്തത തേടിയാണ് യുവതി കുറച്ചുനാൾ മുമ്പ് ഒരു ജ്യോത്സ്യനെ സമീപിച്ചത്. ഇരു കുടുംബങ്ങളും ഇവരുടെ വിവാഹത്തിന് സമ്മതം മൂളിയിരുന്നതുമാണ്.
"തന്റെ ബന്ധത്തെക്കുറിച്ചും വിവാഹ സാധ്യതകളെക്കുറിച്ചും അറിയാനാണ് യുവതി ജ്യോത്സ്യനെ സമീപിച്ചത്," ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സന്ദർശനത്തിനിടെ, യുവതിക്ക്'അല്പായുസ്സാണ്' ഉള്ളതെന്ന് ജ്യോത്സ്യൻ പറയുകയും, വരാനിരിക്കുന്ന അപകടങ്ങൾ ഒഴിവാക്കാനും സന്തോഷകരമായ ദാമ്പത്യ ജീവിതത്തിനുമായി പ്രത്യേക പൂജകളും കർമങ്ങളും നടത്താൻ നിർദേശിക്കുകയും ചെയ്തു. ഇതനുസരിച്ച് ഒമ്പത് ദിവസത്തോളം യുവതി തന്റെ വീട്ടിൽ പ്രത്യേക ചടങ്ങുകൾ നടത്തിയിരുന്നു.
advertisement
ഈ പ്രവചനം യുവതിയിൽ വലിയ തോതിലുള്ള ഉത്കണ്ഠയ്ക്കും ഭാവിയെക്കുറിച്ചുള്ള ഭയത്തിനും കാരണമായതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. യുവതിയുടെ മാനസികാവസ്ഥ മനസ്സിലാക്കിയ വീട്ടുകാർ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്നു.
സംഭവം നടന്ന ദിവസം രാത്രി ഭക്ഷണത്തിന് ശേഷം യുവതി മുറിയിലേക്ക് പോയി. വൈകുന്നേരം അമ്മ പലതവണ വിളിച്ചിട്ടും മറുപടി ലഭിക്കാത്തതിനെത്തുടർന്ന് ജോലിയിലായിരിക്കും എന്നാണ് വീട്ടുകാർ കരുതിയത്. എന്നാൽ രാത്രി 8 മണിയോടെ അടുത്തുള്ള ക്ഷേത്രത്തിൽ പോകാൻ അമ്മ വിളിച്ചിട്ടും പ്രതികരണം ഉണ്ടാകാത്തതിനെത്തുടർന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബാഗലഗുണ്ടെ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡൽഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Summary: A 28-year-old software professional in Bengaluru allegedly died by suicide following extreme distress caused by an astrologer’s prediction regarding her longevity. The incident occurred in the Bagalagunte police limits on Friday. The woman, originally seeking clarity on her marriage prospects with a man from Kodagu, was told by an astrologer that she had a "short lifespan."
