TRENDING:

ജമ്മു കശ്മീരിലെ കത്വയിലുണ്ടായ മേഘവിസ്ഫോടനത്തിൽ 7 മരണം; നിരവധി പേർക്ക് പരിക്ക്

Last Updated:

കഠിനമായ ശ്രമത്തിനൊടുവിലാണ് പോലീസിന്റെയും സംസ്ഥാന ദുരന്തനിവാരണ സേനയുടെയും സംഘത്തിന് സംഭവസ്ഥലത്തെത്താനായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജമ്മു കശ്മീരിലെ കതുവ ജില്ലയിലെ പല ഭാഗങ്ങളിലും ഉണ്ടായ മേഘവിസ്ഫോടനത്തിൽ ഏഴ് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.ശനിയാഴ്ച രാത്രിയാണ് മേഘവിസ്ഫോടനം ഉണ്ടായത്.രാജ്ബാഗിലെ ജോദ് ഘാട്ടി ഗ്രാമത്തിലാണ് മേഘവിസ്‌ഫോടനം ഉണ്ടായതെന്നാണ് വിവരം. പെട്ടെന്നുള്ള വെള്ളപ്പൊക്കം ഒരു ഗ്രാമത്തെ ഒറ്റപ്പെടുത്തുകുയും രക്ഷാപ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്തു. അധികാരികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.കഠിനമായ ശ്രമത്തിനൊടുവിലാണ് പോലീസിന്റെയും സംസ്ഥാന ദുരന്തനിവാരണ സേനയുടെയും (SDRF) സംയുക്ത സംഘത്തിന് സംഭവസ്ഥലത്തെത്താനായത്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതുവരെ ഏഴുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായും പരിക്കേറ്റ ആറുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു.
News18
News18
advertisement

സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ ലഫ്റ്റനന്റ് ജനറൽ മനോജ് സിൻഹ സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അറിയിച്ചതായും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അറിയിച്ചു.

ദുരിതബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനങ്ങളും സഹായ പ്രവർത്തനങ്ങളും ഏകോപിപ്പിക്കാനും സ്ഥലത്തുതന്നെ വൈദ്യസഹായം ഉറപ്പാക്കാനും മുതിർന്ന സിവിൽ, പോലീസ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുമായി സംസാരിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.സംഭവത്തിൽ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അനുശോചനം രേഖപ്പെടുത്തി. ദുരിതബാധിത കുടുംബങ്ങൾക്ക് സുരക്ഷയും പിന്തുണയും ഉറപ്പാക്കുന്നതിന് അടിയന്തര ദുരിതാശ്വാസ, രക്ഷാപ്രവർത്തന, ഒഴിപ്പിക്കൽ നടപടികൾ നടപ്പിലാക്കാൻ മുഖ്യമന്ത്രി ഭരണകൂടത്തിന് നിർദ്ദേശം നൽകി.സംഭവത്തിൽ റെയിൽവേ ട്രാക്കിനും ദേശീയ പാതയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു.

advertisement

കത്വ ജില്ലയിലുടനീളം ശക്തമായതോ അതിശക്തമായതോ ആയ മഴ തുടരുന്ന സാഹചര്യത്തിൽ, ജില്ലാ ഭരണകൂടം കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ, നദികൾ, അരുവികൾ, മറ്റ് ജലാശയങ്ങൾ, കുന്നിൻ പ്രദേശങ്ങൾ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പോകരുതെന്ന് പൗരന്മാർക്ക് കർശന നിർദ്ദേശമുണ്ട്.അനന്ത്‌നാഗ്, കുൽഗാം, മധ്യ, വടക്കൻ കശ്മീരിലെ ചില ഭാഗങ്ങൾ, ദോഡ, ജമ്മു, കതുവ, കിഷ്ത്വാർ, പൂഞ്ച്, രജൗരി, റംബാൻ, റിയാസി, സാംബ, ഉധംപൂർ എന്നിവയുൾപ്പെടെ നിരവധി ജില്ലകളിൽ അടുത്ത 56 മണിക്കൂറിനുള്ളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ജമ്മു & കശ്മീർ യുടി ദുരന്ത നിവാരണ അതോറിറ്റി (ജെകെയുടിഡിഎംഎ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മേഘവിസ്ഫോടനങ്ങൾ, പെട്ടെന്നുള്ള വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. താമസക്കാർ ജാഗ്രത പാലിക്കാനും ആവശ്യമായ മുൻകരുതലുകൾ എടുക്കാനും ഭരണകൂടം പൗരന്മാരോട് നിർദ്ദേശിച്ചു.

advertisement

Summery: Seven people have been killed and several others injured in a cloudburst that occurred in several parts of Jammu and Kashmir's Kathua district, officials said. The cloudburst occurred on Saturday night.

മലയാളം വാർത്തകൾ/ വാർത്ത/India/
ജമ്മു കശ്മീരിലെ കത്വയിലുണ്ടായ മേഘവിസ്ഫോടനത്തിൽ 7 മരണം; നിരവധി പേർക്ക് പരിക്ക്
Open in App
Home
Video
Impact Shorts
Web Stories