TRENDING:

കാമുകനെ വിവാഹം കഴിക്കാനായി ഇന്ത്യൻ അതിർത്തി കടന്ന ബംഗ്ലാദേശി യുവതി അറസ്റ്റിൽ

Last Updated:

ഇരുവരും തമ്മിൽ 15 ദിവസത്തെ പരിചയം മാത്രമാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ വ്യക്തമായി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അഗർത്തല: കാമുകനെ വിവാഹം കഴിക്കാൻ അതിർത്തി കടന്ന ബംഗ്ലാദേശി യുവതിയെ ത്രിപുര പൊലീസ് അറസ്റ്റ് ചെയ്തു. വടക്കൻ ത്രിപുര ജില്ലയിലെ ധർമനഗറിലാണ് ബംഗ്ലാദേശി യുവതി അനധികൃതമായി അതിർത്തി കടന്നതെന്ന് ത്രിപുര പൊലീസ് അറിയിച്ചു.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

ധർമ്മനഗർ സബ്ഡിവിഷനിലെ ഫുൽബാരിയിൽ താമസിക്കുന്ന നൂർ ജലാൽ (34) എന്നയാളെ വിവാഹം കഴിക്കാനായാണ് യുവതി അതിർത്തി കടന്നത്. ഇയാൾ ആയുർവേദ തെറാപ്പിസ്റ്റായി ജോലി ചെയ്യുന്നയാളാണ്. നൂർ ജലാൽ ബംഗ്ലാദേശിലെ മൗലവി ബസാർ പതിവായി സന്ദർശിക്കാറുണ്ടായിരുന്നു. സന്ദർശന വേളയിൽ, വിവാഹിത കൂടിയായ ഫാത്തിമ നുസ്രത്ത് എന്ന യുവതിയുമായി പരിചയത്തിലായി.

തുടർന്ന് ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിൽ 15 ദിവസത്തെ പരിചയം മാത്രമാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ വ്യക്തമായി. വാട്സാപ്പ് വഴി ഇരുവരും ദിവസവും സംസാരിക്കാറുണ്ടായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് യുവതി നൂർ ജലാലിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. അതിനിടെയാണ് നൂറിനെ കാണാനായി യുവതി അതിർത്തി കടന്ന് ഇന്ത്യയിലേക്ക് പ്രവേശിച്ചത്.

advertisement

Also Read- ക്രിക്കറ്റ് ഗെയിമിങ് ആപ്പിലൂടെ ഒന്നരക്കോടി സമ്മാനം ലഭിച്ച സബ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷൻ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

യുവതി അറസ്റ്റിലായ വിവരം അവരുടെ ബന്ധുക്കളെ അറിയിച്ചതായി ത്രിപുര പൊലീസ് അറിയിച്ചു. ഇന്ത്യയിലേക്ക് എത്തിയാൽ വിവാഹം കഴിക്കാമെന്ന് നൂർ ജലാൽ അറിയിച്ചുവെന്നും ഇതോടെയാണ് താൻ അതിർത്തി കടന്നതെന്നും യുവതി പറഞ്ഞതായി ധർമനഗർ പൊലീസ് എസ്.എച്ച്.ഒ ദേബാശിഷ് സാഹ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/India/
കാമുകനെ വിവാഹം കഴിക്കാനായി ഇന്ത്യൻ അതിർത്തി കടന്ന ബംഗ്ലാദേശി യുവതി അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories