advertisement

ക്രിക്കറ്റ് ഗെയിമിങ് ആപ്പിലൂടെ ഒന്നരക്കോടി സമ്മാനം ലഭിച്ച സബ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷൻ

Last Updated:

അനുമതിയില്ലാതെ ഗെയിം കളിച്ചതാണ് സോമനാഥിന്റെ സസ്പെൻഷന് കാരണം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ക്രിക്കറ്റ് ഗെയിമിംഗ് ആപ്പിലൂടെ ഒന്നരക്കോടി ജാക്‌പോട്ട് സമ്മാനം ലഭിച്ച സബ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു. മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്‌വാഡിലെ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സോമനാഥ് സെന്‍ഡെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഡ്രീം11 എന്ന ക്രിക്കറ്റ് ഗെയിമിംഗ് ആപ്പിലൂടെ 1.5 കോടി രൂപയുടെ ജാക്ക്‌പോട്ട് ആണ് ഇദ്ദേഹം നേടിയത്. അനുമതിയില്ലാതെ ഗെയിം കളിച്ചതാണ് സോമനാഥിന്റെ സസ്പെൻഷന് കാരണം.
കേസില്‍ വിശദമായി അന്വേഷണം നടത്താന്‍ പിംപ്രി ചിഞ്ച് വാഡ് പോലീസ് രംഗത്തെത്തുകയായിരുന്നു. അനുമതിയില്ലാതെയാണ് സോമനാഥ് ഓൺലൈൻ ഗെയിം കളിച്ചതെന്നും പോലീസ് യൂണിഫോം ധരിച്ച് മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയെന്നും അന്വേഷണത്തിൽ കണ്ടെത്തി.  മോശം പെരുമാറ്റം, പോലീസ് വകുപ്പിന്റെ പ്രതിച്ഛായ നശിപ്പിക്കൽ എന്നീ കുറ്റങ്ങളിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
എന്നാൽ വകുപ്പ്തല അന്വേഷണത്തില്‍ തന്റെ നിലപാട് വ്യക്തമാക്കാന്‍ സോമനാഥിന് അവസരം നല്‍കിയിട്ടുണ്ട്. ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെയാണ് ഡ്രീം 11 എന്ന ഓണ്‍ലൈന്‍ ക്രിക്കറ്റ് ഗെയിമില്‍ സോമനാഥ് പങ്കെടുത്തത്. എട്ട് മണിക്കൂര്‍ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് സോമനാഥിന് ഒന്നരക്കോടി രൂപ ജാക്ക്‌പോട്ട് സമ്മാനം ലഭിച്ചത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ക്രിക്കറ്റ് ഗെയിമിങ് ആപ്പിലൂടെ ഒന്നരക്കോടി സമ്മാനം ലഭിച്ച സബ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷൻ
Next Article
advertisement
വീട് പൂട്ടി താക്കോൽ വെക്കുന്നത് എവിടെ? സർക്കാർ ഉദ്യോഗസ്ഥയുടെ വീട്ടിൽ രഹസ്യക്യാമറ വച്ച് 50 ലക്ഷം തട്ടാൻ ശ്രമിച്ചവർ അറസ്റ്റിൽ
'ആർടിഐ ഉദ്യോഗസ്ഥർ' ചമഞ്ഞ് ബ്ലാക്ക് മെയിലിംഗ്; സ്വകാര്യ ദൃശ്യങ്ങൾ പകർത്തി 50 ലക്ഷം തട്ടാൻ ശ്രമിച്ചവർ അറസ്റ്റിൽ
  • ബെംഗളൂരുവിൽ സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ഒളിക്യാമറകൾ സ്ഥാപിച്ച സംഘം പിടിയിൽ.

  • പ്രതികൾ 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും, രണ്ട് ഉദ്യോഗസ്ഥർ ഇരയായതായും റിപ്പോർട്ട്.

  • പോലീസ് 6 സ്മാർട്ട്ഫോൺ, 8 മെമ്മറി കാർഡ്, 64 ജിബി പെൻഡ്രൈവ് ഉൾപ്പെടെ നിരവധി ഉപകരണങ്ങൾ പിടിച്ചെടുത്തു.

View All
advertisement