'താഹിർ ഹുസൈൻ നിരപരാധിയാണ്.. സ്വന്തം നേതാക്കളെ രക്ഷിക്കാനും ആം ആദ്മി പാർട്ടിയെ തരം താഴ്ത്താനുമായി അയാളെ കള്ളക്കേസിൽ കുടുക്കുകയാണ് ബിജെപി ചെയ്യുന്നത്..' എന്നാണ് അമാനത്തുള്ള ട്വിറ്ററിൽ കുറിച്ചത്.
രാജ്യതലസ്ഥാനത്തെ സംഘർഷത്തിനിടെ ഐബി ഉദ്യോഗസ്ഥനായ അങ്കിത് ശർമ്മ കൊല്ലപ്പെട്ട സംഭവത്തിൽ ആപ് കൗണ്‍സിലറായ താഹിർ ഹുസൈനാണ് പ്രതിസ്ഥാനത്ത്. ഇയാള്‍ക്കെതിരെ കടുത്ത ആരോപണങ്ങളുമായി ബിജെപി നേതാക്കളാണ് തുടക്കം മുതൽ രംഗത്തെത്തിയതും.
Also Read-Delhi Violence: അങ്കിത് ശർമയുടേത് അരുംകൊല; ശരീരത്തിൽ 400 കുത്തുകൾ
advertisement
താഹിറിന്റെ നേതൃത്വത്തിലുള്ള സംഘം അങ്കിതിനെ കല്ലെറിഞ്ഞു കൊന്നുവെന്നായിരുന്നു ബിജെപി നേതാക്കൾ ആരോപിച്ചത്. സംഭവത്തിൽ താഹിറിനെതിരെ കൊലപാതകക്കുറ്റത്തിന് എഫ്ഐആറും രജിസ്റ്റർ ചെയ്തിരുന്നു. പിന്നാലെയാണ് ബിജെപിക്കെതിരെ ആപ് എംഎൽഎ രംഗത്തു വന്നിരിക്കുന്നത്.
Delhi Violence: കുറ്റാരോപിതനായ താഹിർ ഹുസൈനെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കി AAP
കൊലപാതക ആരോപണത്തിന്‌റെ പശ്ചാത്തലത്തിൽ താഹിർ ഹുസൈനെ ആം ആദ്മിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു.