TRENDING:

അഹമ്മദാബാദ് വിമാനാപകടം; 'പൈലറ്റ് മനഃപൂർവം ഇന്ധന സ്വിച്ചുകൾ ഓഫാക്കി'; വെളിപ്പെടുത്തലുമായി ഇറ്റാലിയൻ പത്രം

Last Updated:

2025 ജൂൺ 12ന് അഹമ്മദാബാദിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ രണ്ട് എഞ്ചിൻ ഫ്യൂവൽ സ്വിച്ചുകളും 'റൺ' പൊസിഷനിൽ നിന്ന് 'കട്ട് ഓഫ്' പൊസിഷനിലേക്ക് മാറ്റിയതാണ് അപകടത്തിന് കാരണമായതെന്ന് റിപ്പോർട്ട് പറയുന്നു

advertisement
2025 ജൂണിൽ അഹമ്മദാബാദിലുണ്ടായ എയർ ഇന്ത്യ ഫ്ലൈറ്റ് 171 അപകടത്തിന്റെ അന്തിമ അന്വേഷണ റിപ്പോർട്ട് പൈലറ്റിന്റെ നടപടികളിലേക്ക് വിരൽ ചൂണ്ടിയേക്കാമെന്ന് ഇറ്റാലിയൻ മാധ്യമ റിപ്പോർട്ട് സൂചിപ്പിച്ചത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഔദ്യോഗികമായി ഇത്തരം നിഗമനങ്ങളൊന്നും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 'കൊറിയറെ ഡെല്ല സെറ' (Corriere della Sera) പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, പൈലറ്റുമാരിൽ ഒരാൾ രണ്ട് എഞ്ചിൻ ഫ്യൂവൽ സ്വിച്ചുകളും ബോധപൂർവം ഓഫ് ചെയ്തതാണ് ബോയിംഗ് 787 ഡ്രീംലൈനർ തകരാൻ കാരണമെന്ന് ഇന്ത്യൻ അന്വേഷണ ഉദ്യോഗസ്ഥർ അന്തിമ റിപ്പോർട്ടിൽ വ്യക്തമാക്കാൻ തയാറെടുക്കുകയാണെന്ന് ചൂണ്ടിക്കാട്ടുന്നു.
(PTI Photo)
(PTI Photo)
advertisement

പടിഞ്ഞാറൻ വ്യോമയാന വൃത്തങ്ങളെയും ഇന്ത്യൻ-യുഎസ് അന്വേഷകർ തമ്മിലുള്ള ചർച്ചകളെയും ഉദ്ധരിച്ചാണ് ഇറ്റാലിയൻ പത്രം ഈ വാർത്ത നൽകിയത്. രണ്ട് എഞ്ചിനുകളുടെയും പവർ ഒരേസമയം നഷ്ടപ്പെട്ടതിന് സാങ്കേതിക തകരാറുകൾ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ലെന്ന് ഈ വൃത്തങ്ങൾ അവകാശപ്പെടുന്നു.

റിപ്പോർട്ടിലെ അവകാശവാദങ്ങൾ

2025 ജൂൺ 12ന് അഹമ്മദാബാദിൽ നിന്ന് പറന്നുയർന്ന ഉടൻ തന്നെ ഫ്യൂവൽ സ്വിച്ചുകൾ ഓഫ് ചെയ്തതാണ് അപകടകാരണമെന്ന് റിപ്പോർട്ട് പറയുന്നു. യുഎസിൽ നടത്തിയ സിമുലേറ്റർ പരിശോധനകളിൽ സാങ്കേതിക തകരാർ മൂലം രണ്ട് എഞ്ചിനുകളും ഇത്തരത്തിൽ നിലയ്ക്കുന്ന സാഹചര്യം സൃഷ്ടിച്ചിട്ടില്ല. അതിനാൽ മനുഷ്യ ഇടപെടൽ മാത്രമാണ് ഏക സാധ്യതയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

advertisement

അപകടം നടന്ന് ഒരു മാസത്തിന് ശേഷം പുറത്തുവന്ന പ്രാഥമിക റിപ്പോർട്ടിൽ സ്വിച്ചുകൾ മാറ്റിയതിനെത്തുടർന്ന് എഞ്ചിൻ കരുത്ത് നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. എന്നാൽ എന്തുകൊണ്ടാണ് സ്വിച്ചുകൾ മാറ്റിയത് എന്ന് അതിൽ വ്യക്തമാക്കിയിരുന്നില്ല. കോക്പിറ്റ് വോയ്‌സ് റെക്കോർഡറിൽ, "എന്തിനാണ് നിങ്ങൾ എഞ്ചിനുകൾ ഓഫ് ചെയ്തത്?" എന്ന് ഒരു പൈലറ്റ് ചോദിക്കുന്നതും "ഞാനല്ല അത് ചെയ്തത്" എന്ന് മറ്റേയാൾ മറുപടി നൽകുന്നതും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. എഞ്ചിനുകൾ വീണ്ടും പ്രവർത്തിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു.

റിപ്പോർട്ട് പ്രകാരം, 'പൈലറ്റ് മോണിറ്ററിംഗ്' ആയിരുന്ന ക്യാപ്റ്റൻ സുമീത് സബർവാളിലേക്കാണ് അന്വേഷണം നീളുന്നത്. ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറാണ് ആ സമയം വിമാനം പറത്തിയിരുന്നത്. ഡാറ്റ പരിശോധനയിൽ ആദ്യം ഇടത് എഞ്ചിനും പിന്നീട് വലത് എഞ്ചിനും ഓഫായതായി കണ്ടെത്തി. ക്യാപ്റ്റൻ ഇടതുവശത്താണ് ഇരിക്കുന്നത് എന്നത് ഇതിനോട് ചേർന്നുനിൽക്കുന്നു. അവസാന നിമിഷങ്ങളിൽ ഫസ്റ്റ് ഓഫീസർ വിമാനം ഉയർത്താൻ ശ്രമിച്ചെങ്കിലും ക്യാപ്റ്റന്റെ ഭാഗത്തുനിന്നുള്ള നിയന്ത്രണങ്ങൾ നിഷ്ക്രിയമായിരുന്നുവെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു.

advertisement

പ്രതികരണങ്ങൾ

ഇറ്റാലിയൻ റിപ്പോർട്ട് പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിദേശ മാധ്യമങ്ങൾ പൈലറ്റുമാരെ ബലിയാടാക്കാൻ ശ്രമിക്കുകയാണെന്ന് പലരും ആരോപിച്ചു. ഇന്ത്യൻ കൊമേഴ്‌സ്യൽ പൈലറ്റ്‌സ് അസോസിയേഷൻ നേരത്തെ തന്നെ ഇത്തരം ആരോപണങ്ങളെ ശക്തമായി എതിർത്തിരുന്നു. പൈലറ്റുമാരുടെ ആത്മഹത്യ എന്ന തരത്തിലുള്ള ഊഹാപോഹങ്ങൾ ഈ തൊഴിലിനോടുള്ള അവഹേളനമാണെന്ന് അവർ വ്യക്തമാക്കി.

പാർലമെന്റിൽ സർക്കാർ പറഞ്ഞത്

2025 ഡിസംബറിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം പാർലമെന്റിൽ നൽകിയ മറുപടിയിൽ, അന്വേഷണം അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ‍പാലിച്ചാണ് നടക്കുന്നതെന്ന് അറിയിച്ചു. ഫ്ലൈറ്റ് റെക്കോർഡറുകൾ സുരക്ഷിതമാണെന്നും എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഒരു സ്വതന്ത്ര സ്ഥാപനമായാണ് പ്രവർത്തിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A report by the Italian newspaper Corriere della Sera has sparked global debate by alleging that the June 12, 2025, crash of Air India Flight 171 in Ahmedabad was caused by intentional pilot action. Citing Western aviation sources, the report claims that Indian investigators are preparing to conclude that both engine fuel switches were moved to the "Cutoff" position shortly after takeoff.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
അഹമ്മദാബാദ് വിമാനാപകടം; 'പൈലറ്റ് മനഃപൂർവം ഇന്ധന സ്വിച്ചുകൾ ഓഫാക്കി'; വെളിപ്പെടുത്തലുമായി ഇറ്റാലിയൻ പത്രം
Open in App
Home
Video
Impact Shorts
Web Stories