സംഭവവുമായി ബന്ധപ്പെട്ട്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർസിബി), ഡിഎൻഎ ഇവന്റ് മാനേജ്‌മെന്റ്, കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെഎസ്‌സിഎ) അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി എന്നിവയുടെ പ്രതിനിധികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
വ്യാഴാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രി സഭാ യോഗം ദുരന്തത്തെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. ബെംഗളൂരു പോലീസ് കമ്മീഷണർ, അഡീഷണൽ കമ്മീഷണർ, ഡെപ്യൂട്ടി കമ്മീഷണർ (സെൻട്രൽ), എസിപി, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ യോഗത്തിന് ശേഷം സസ്പെൻഡ് ചെയ്തു.
advertisement
സംഭവത്തിൽ പോലീസിനെ ബലിയാടാക്കാൻ കോൺഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ശ്രമിച്ചുവെന്ന ബിജെപിയുടെ ആരോപണം സംസ്ഥാനത്ത് രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തിയിട്ടുണ്ട്. എന്നാൽ സംഭവത്തെ രാഷ്ട്രീയ വത്കരിച്ചതിന് ബിജെപിയെ മുഖ്യമന്ത്രി വിമർശിച്ചു.സംഭവത്തിന് പ്രത്യക്ഷത്തിൽ ഉത്തരവാദിത്തമുള്ളവരും കൃത്യവിലോപം കാണിച്ചവരുമെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
സമ്മർദ്ദം ചെലുത്തുമ്പോൾ മാത്രമേ സംസ്ഥാന സർക്കാർ നടപടിയെടുക്കുകയുള്ളുവെന്ന് കർണാടക ബിജെപി പ്രസിഡന്റ് ബി വൈ വിജയേന്ദ്ര ആരോപിച്ചു.സംഭവത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ശിവകുമാർ, സംസ്ഥാന ആഭ്യന്തരമന്ത്രി ജി. പരമേശ്വര എന്നിവർക്കെതിരെ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.