എന്നാൽ മഹസഖ്യം അധികാരത്തിൽ എത്തുമെന്ന പ്രതീക്ഷ ഇനിയും കൈവിട്ടിട്ടില്ലെന്ന് സിപിഐ-എംഎൽ ജനറൽ സെക്രട്ടറി ദിപങ്കർ ഭട്ടാചാര്യ News18 നോട് പറഞ്ഞു. ആവേശകരമായ ഒരു തെരഞ്ഞെടുപ്പ് പോരാട്ടമായിരുന്നു ബംഗാളിലേത്. തെരഞ്ഞെടുപ്പ് അജണ്ട രൂപീകരിക്കുന്നതിൽ ബിഹാറിലെ ജനങ്ങൾ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും ഭട്ടാചാര്യ പറഞ്ഞു.
Also Read ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ എൻ.ഡി.എയും മഹാസഖ്യവും; നീതീഷ് കുമാറിനെ സന്ദർശിച്ച് ബി.ജെ.പി നേതാക്കൾ
തെരഞ്ഞെടുപ്പിൽ ബി.ജെ.പി നടത്തിയ വർഗീയ പ്രചാരണമല്ലാതെ മോദി പ്രഭാവം സംസ്ഥാനത്ത് പ്രവർത്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുപാർട്ടികൾക്ക് സഖ്യത്തിനുള്ളിൽ മികച്ച പ്രാതിനിധ്യം ലഭിച്ചതായിരിക്കാം സഖ്യത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ സീറ്റ് ഇടതു പാർട്ടികൾക്ക് നൽകേണ്ടിയിരുന്നില്ലേയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഭട്ടാചാര്യ.
advertisement
Also Read സസ്പെൻസ് വിടാതെ ബിഹാർ; ആരാകും ഏറ്റവും വലിയ ഒറ്റകക്ഷി? ബിജെപിയോ ആർജെഡിയോ?
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സർക്കാരിനെതിരായ വികാരം തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രകടമാണ്. പങ്കാളിയെന്ന നിലയിൽ കേന്ദ്ര ഭരിക്കുന്ന ബിജെപിക്കും തുല്യ ഉത്തരവാദിത്തമാണ് ഇക്കാര്യത്തിലുള്ളതെന്നും ഭട്ടാചാര്യ പറഞ്ഞു.
“പലരും പറയുന്നതു പോലെ മത്സരിക്കാനുള്ള സംഘടനാ ശേഷി കോൺഗ്രസിന് ഇല്ലായിരിക്കാം. പക്ഷെ അത്തരമൊരു അഭിപ്രാത്തിലേക്ക് ഇപ്പോൾ എത്താനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.