Bihar Election Result 2020 | സസ്പെൻസ് വിടാതെ ബിഹാർ; ആരാകും ഏറ്റവും വലിയ ഒറ്റകക്ഷി? ബിജെപിയോ ആർജെഡിയോ?

Last Updated:

അറുപതിലധികം മണ്ഡലങ്ങളിലാണ് അഞ്ച് ശതമാനത്തില്‍ കുറവ് വോട്ടിന്റെ ലീഡുള്ളത്. ഈ മണ്ഡലങ്ങളിൽ 20 മുതല്‍ 3000 വരെയാണ് ലീഡ്. ഇതിൽത്തന്നെ 45ഓളം സീറ്റുകളില്‍ ആയിരത്തില്‍ താഴെ മാത്രമാണ് ലീഡ്.

പാട്ന: വോട്ടെണ്ണൽ തുടങ്ങി മണിക്കൂറുകൾ പിന്നിട്ടിട്ടും സസ്പെൻസ് നിലനിർത്തി ബിഹാർ. വോട്ടെണ്ണലിന്റെ തുടക്കത്തിൽ മഹാസഖ്യം മുന്നേറിയെങ്കിലും വൈകാതെ ഭൂരിപക്ഷം സീറ്റുകളിലും ബി.ജെ.പി ലീഡ് ചെയ്തിരുന്നു. എന്നാലിപ്പോൾ ആർജെഡിയും ലീഡ് വർധിപ്പിച്ച് ബിജെപിക്ക് ഒപ്പമെത്തിയിരിക്കുകയാണ്. കേവല ഭൂരിപക്ഷമായ  122 ൽ എൻ.ഡി.എ എത്തിയെങ്കിലും ആർ‌ജെഡി ബിജെപിയെ മറികടന്ന് ഏറ്റവും വലിയ ഒറ്റ കക്ഷിയായി ലീഡ് ചെയ്യുകയാണ്.
അതേസമയം മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡി (യു) തങ്ങൾക്കേറ്റ തിരിച്ചടിയിൽ ചിരാഗ് പാസ്വാന്റെ എൽജെപിയെ പഴിക്കുമ്പോൾ, വോട്ട് വിഭജിച്ചതിന് അസദുദ്ദീൻ ഒവൈസിയെയാണ് കോൺഗ്രസ് കുറ്റപ്പെടുത്തുന്നത്.
Also Read- 70 വർഷം; 17 തെരഞ്ഞെടുപ്പുകൾ; ബിഹാർ വോട്ട് ചരിത്രം ഇങ്ങനെ
നിലവിൽ 119 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മിഷൻ വൈകിട്ട് ആറിന് വ്യക്തമാക്കി. ഇതിൽ ഒൻപത് മണ്ഡലങ്ങളിലെ ഫലമാണ് പുറത്തു വിട്ടതെന്നും കമ്മിഷൻ പറയുന്നു.
advertisement
ആകെയുള്ള 243 സീറ്റിൽ എൻഡിഎ 123, മഹാസഖ്യം 113 എന്നിങ്ങനെയാണ് ലീഡ്. ആർ.ജെ.ഡി 76, ബിജെപി 72, ജെ.ഡി.യു 43, കോൺഗ്രസ് 20, സിപിഐ എംഎൽ 11, സിപിഎം 3, മറ്റുള്ളവർ 18 എന്നിങ്ങനെയാണ് ലീഡ്. ഈ സാഹചര്യത്തിൽ ആർജെഡി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമോയെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റു നോക്കുന്നത്.
അറുപതിലധികം മണ്ഡലങ്ങളിലാണ് അഞ്ച് ശതമാനത്തില്‍ കുറവ് വോട്ടിന്റെ ലീഡുള്ളത്. ഈ മണ്ഡലങ്ങളിൽ  20 മുതല്‍ 3000 വരെയാണ് ലീഡ്. ഇതിൽത്തന്നെ 45ഓളം സീറ്റുകളില്‍ ആയിരത്തില്‍ താഴെ മാത്രമാണ് ലീഡ്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
Bihar Election Result 2020 | സസ്പെൻസ് വിടാതെ ബിഹാർ; ആരാകും ഏറ്റവും വലിയ ഒറ്റകക്ഷി? ബിജെപിയോ ആർജെഡിയോ?
Next Article
advertisement
ഭീകരാക്രമണത്തിനായി രണ്ടുവര്‍ഷത്തിലേറെയായി സ്‌ഫോടകവസ്തുക്കള്‍ ശേഖരിക്കുന്നു; അറസ്റ്റിലായ ഡോ. ഷഹീന്‍ ഷാഹിദ്
ഭീകരാക്രമണത്തിനായി രണ്ടുവര്‍ഷത്തിലേറെയായി സ്‌ഫോടകവസ്തുക്കള്‍ ശേഖരിക്കുന്നു; അറസ്റ്റിലായ ഡോ. ഷഹീന്‍ ഷാഹിദ്
  • ഡോ. ഷഹീൻ ഷാഹിദ് രണ്ടുവർഷത്തിലേറെയായി സ്‌ഫോടകവസ്തുക്കൾ ശേഖരിച്ചുവെന്ന് ശ്രീനഗറിൽ വെളിപ്പെടുത്തി.

  • ഡോ. ഉമർ ഉൻ നബി, ഡോ. മുസമ്മിൽ അഹമ്മദ്, ഡോ. അദീർ മജീദ് റാത്തർ എന്നിവരും ഫരീദാബാദ് മൊഡ്യൂളിൽ.

  • അമോണിയം നൈട്രേറ്റ് പോലുള്ള സ്‌ഫോടകവസ്തുക്കൾ ശേഖരിച്ചുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

View All
advertisement