കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് 28 മുതൽ 29 ലക്ഷം കുടിയേറ്റ തൊഴിലാളികളാണ് ബിഹാറിലേക്ക് മടങ്ങിയെത്തിയത്. 14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കി 8.77 ലക്ഷം ആളുകൾ ഡിസ്ചാർജ് ആയി കഴിഞ്ഞു.
You may also like:ആരോഗ്യപ്രവർത്തകയുടെ ആത്മഹത്യാശ്രമം; വില്ലേജ് ഓഫീസറടക്കം നാല് പേർ അറസ്റ്റിൽ [NEWS]'സ്മോൾ അടിച്ചുള്ള മനഃസമാധാനം മതിയോ? പ്രാർത്ഥന കൊണ്ടുള്ളത് വേണ്ടേ?' കെ. മുരളീധരൻ എം പി [NEWS] ഓൺലൈൻ ക്ലാസെടുത്ത അധ്യാപികമാരെ അവഹേളിച്ചവർ അഴിയെണ്ണും; സൈബര്‍ കേസ് രജിസ്റ്റര്‍ ചെയ്തു [NEWS]
advertisement
ഇത് കൂടാതെ, 5.30 ലക്ഷം കുടിയേറ്റ തൊഴിലാളികൾ ജില്ല, ബ്ലോക്ക് തലങ്ങളിലായി സംസ്ഥാനത്താകെ ക്വാറന്റീനിൽ കഴിയുന്നുണ്ട്.
"പതിനാല് ദിവസത്തെ നിബന്ധിത ക്വാറന്റീൻ പൂർത്തിയാക്കി കുടിയേറ്റ തൊഴിലാളികൾ അവരുടെ വീടുകളിലേക്ക് പോയിരിക്കുകയാണ്. അതുകൊണ്ടു തന്നെ അനാവശ്യ ഗർഭധാരണത്തിനുള്ള അവസരം ഉണ്ട്. ഇതിന് മുന്നോടിയായി അവർക്ക് കൗൺസിലിങ് നൽകിയിട്ടുണ്ട്. അനാവശ്യ ഗർഭധാരണം തടയാൻ സഹായിക്കുന്ന കോണ്ടം ഉൾപ്പെടെയുള്ളവ നൽകിയിട്ടുണ്ട്" - ആരോഗ്യവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. ആരോഗ്യപ്രവർത്തകർ എന്ന നിലയിൽ ജനസംഖ്യ നിയന്ത്രണം തങ്ങളുടെ ഉത്തരവാദിത്തമാണെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, ജൂൺ 15 ഓടു കൂടി സംസ്ഥാനത്തെ ക്വാറന്റീൻ കേന്ദ്രങ്ങൾ അടയ്ക്കും.
ആരോഗ്യപ്രവർത്തകരാണ് ക്വാറന്റീൻ കേന്ദ്രങ്ങളിൽ രണ്ട് പായ്ക്കറ്റ് കോണ്ടം വീതം വിതരണം ചെയ്യുന്നത്. വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവർക്ക് ആശ വർക്കർമാരാണ് കോണ്ടം എത്തിച്ചു നൽകുന്നത്.