സത്യസന്ധമല്ലാത്ത പോരാട്ടമായിരുന്നു രാജ്യത്ത് നടന്ന സ്വാതന്ത്ര്യസമരം. മഹാത്മാഗാന്ധി നടത്തിയ നിരാഹാര സമരവും സത്യാഗ്രഹവും നാടകമായിരുന്നു. ഒത്തുകളിയായിരുന്നു സ്വാതന്ത്ര്യസമരം. ഇവർക്കാർക്കെങ്കിലും ലാത്തിയടി കിട്ടിയിട്ടുണ്ടോ?. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് മരണം വരെ നിരാഹാരം കിടന്നും സത്യാഗ്രഹം നടത്തിയുമാണെന്ന് കോൺഗ്രസ് വാദത്തെ ജനം പിന്തുണയ്ക്കുകയാണ്. എന്നാൽ, ഇത് സത്യമല്ലെന്നും അനന്ത് കുമാർ ഹെഗ്ഡെ പറഞ്ഞു.
ജാമിയ മിലിയയിൽ വെടിവയ്പ്: വെടിയുതിർത്തത് സ്കൂട്ടറിലെത്തിയ രണ്ടംഗ സംഘം
നിരാശ മൂലമാണ് ബ്രിട്ടീഷുകാർ രാജ്യം വിട്ടതെന്നും ആർ എസ് എസിന് മഹാത്മാഗാന്ധിയുടെ വധവുമായി ബന്ധമില്ലെന്നും ഹെഗ്‌ഡെ പറഞ്ഞു. അനന്തകുമാറിന്‍റെ പ്രസ്താവനയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. അദ്ദേഹത്തിന് മാനസികനില തെറ്റിയിരിക്കുകയാണെന്നും പ്രധാനമന്ത്രിയെ പ്രീതിപ്പെടുത്താനുള്ള ശ്രമമമാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
advertisement
ഇതിനിടെ അനന്ത് കുമാർ ഹെഗ്ഡെയെ തള്ളി ബി ജെ പിയും രംഗത്തെത്തി. ഇത്തരം വില കുറഞ്ഞ പ്രസ്താവനകളെ പിന്തുണയ്ക്കുന്നില്ലെന്ന് ബിജെപി വക്താവ് ജി. മധുസുദൻ അറിയിച്ചു. നേരത്തെയും അനന്തകുമാർ ഹെഗ്ഡെ വിദ്വേഷപ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്.
