"രാഷ്ട്രീയത്തിൽ 40 വർഷത്തെ പരിചയസമ്പത്തുള്ള വ്യക്തിയാണ് അദ്ദേഹം, നിരവധി കാര്യങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്," എൻഡിഎ സഖ്യകക്ഷികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ന് വൈകുന്നേരം പ്രഖ്യാപനം നടത്തിക്കൊണ്ട് ബിജെപി മേധാവി ജെ പി നദ്ദ പറഞ്ഞു.
അദ്ദേഹം ജാർഖണ്ഡ് ഗവർണറായും, പോണ്ടിച്ചേരിയുടെ അധിക ചുമതല വഹിച്ചിട്ടുണ്ട്, കോയമ്പത്തൂരിൽ നിന്ന് രണ്ട് തവണ എംപിയായും, ബിജെപിയുടെ തമിഴ്‌നാട് യൂണിറ്റിന്റെ തലവനായും പ്രവർത്തിച്ചിട്ടുണ്ട്. സി പി രാധാകൃഷ്ണന് പൂർണ പിന്തുണ നൽകുന്നുവെന്ന് കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി പ്രതികരിച്ചു.
advertisement
പതിനാറാം വയസ്സുമുതൽ രാധാകൃഷ്ണൻ ബിജെപിയുടെയും പാർട്ടിയുടെ മുൻഗാമിയായ ജനസംഘത്തിന്റെയും പ്രത്യയശാസ്ത്ര ഉപദേഷ്ടാവായ രാഷ്ട്രീയ സ്വയംസേവക് സംഘവുമായി ബന്ധപ്പെട്ടിരിക്കുന്നു.മുൻ പ്രധാനമന്ത്രി എ ബി വാജ്‌പേയിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തന ശൈലിയെക്കുറിച്ച് പരിചിതനാണെന്നും റിപ്പോർട്ട്.
ചന്ദ്രപുരം പൊന്നുസ്വാമി രാധാകൃഷ്ണൻ കോയമ്പത്തൂരിൽ നിന്ന് 2 തവണ എം പി ആയിരുന്നു. തമിഴ്നാട് ബി ജെ പി പ്രസിഡൻ്റും കേരള ബി ജെ പി പ്രഭാരിയും ആയിരുന്നു. 16 വയസു മുതൽ ആർഎസ്എസ് ബന്ധം. 1998 ൽ കോയമ്പത്തൂർ സ്ഫോടന ശേഷം എംപി യായി. കോയമ്പത്തൂരിൽ പ്രബലമായ വെള്ളാള ഗൗണ്ടർ സമുദായാംഗമാണ്.