മാവോയിസ്റ്റ് സ്വാധീനം പൂർണ്ണമായും ഇല്ലാതാക്കുമെന്നും അമിത് ഷാ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ദോഷഫലങ്ങൾ ജനങ്ങൾ തിരിച്ചറിയണം. കമ്മ്യൂണിസ്റ്റ് ഭരണത്തിന് കീഴിലുള്ള പ്രദേശങ്ങൾ വികസനത്തിൽ പിന്നിലാണ്. ഗോത്രക്ഷേമത്തിന്റെ പേരിൽ ജനങ്ങളെ ആയുധമെടുക്കാൻ പ്രേരിപ്പിക്കുകയാണവർ. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം വിനാശകരമാണെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.
"ഞങ്ങൾ മാവോയിസ്റ്റ് പ്രശ്നത്തെ വേരോടെ പിഴുതെറിയും. എന്നാൽ ഈ രാജ്യത്തെ ജനങ്ങൾ ഈ പ്രത്യയശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കണം. കമ്മ്യൂണിസ്റ്റ് ഭരണം നിലനിന്നിരുന്നിടത്തെല്ലാം വികസനം പരാജയപ്പെട്ടു. ഗോത്രക്ഷേമത്തിന്റെ പേരിൽ ജനങ്ങളുടെ കൈകളിൽ ആയുധങ്ങളാണ് നൽകിയത്. ഈ പ്രത്യയശാസ്ത്രം തന്നെ നാശത്തിന്റെ പ്രതീകമാണ്," ഷാ പറഞ്ഞു.
advertisement
ഇന്ന് കമ്മ്യൂണിസ്റ്റുകാരെ ദൂരദർശിനി ഉപയോഗിച്ച് തിരയേണ്ട അവസ്ഥയാണെന്ന് അമിത് ഷാ പരിഹസിച്ചു. അവർക്ക് നിലനിൽപ്പില്ല. ഇനി കേരളം മാത്രമാണുള്ളത്, ഇത്തവണ അവിടെയും അത് അവസാനിക്കും. തിരുവനന്തപുരത്തെ ജനങ്ങൾ അതിന് തുടക്കമിട്ടു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
