ബന്ധുവീട്ടിൽ താമസിച്ച് പഠിക്കുകയായിരുന്ന കോമളിന്റെ പരീക്ഷാ കേന്ദ്രം ആറ് കിലോമീറ്റർ അകലെയായിരുന്നു. രാവിലെ 9 മണിക്ക് റിപ്പോർട്ട് ചെയ്യണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ കോമൾ എത്തിയപ്പോൾ 9:15 ആയിരുന്നു. അപ്പോഴേക്കും സ്കൂൾ ഗേറ്റുകൾ അടച്ചിരുന്നു. "പരീക്ഷ തുടങ്ങാൻ ഇനിയും സമയമുണ്ട്, എന്റെ ജീവിതത്തിന്റെ കാര്യമാണ്, ദയവായി പ്രവേശനം നൽകണം" എന്ന് കോമൾ അപേക്ഷിച്ചെങ്കിലും അധികൃതർ ഗേറ്റ് തുറക്കാൻ തയ്യാറായില്ല. ഇതിൽ മനംനൊന്താണ് പെൺകുട്ടി ജീവനൊടുക്കിയത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോമളിന്റെ അച്ഛൻ ഇതരസംസ്ഥാനത്ത് തൊഴിലാളിയായി ജോലി ചെയ്യുകയാണ്. മൂന്ന് മക്കളിൽ മൂത്തവളാണ് കോമൾ.
advertisement
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
