TRENDING:

കോൺഗ്രസ് സിപിഎം സഖ്യം അവസാനിപ്പിച്ചു; ബംഗാളിൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കും

Last Updated:

ആകെയുള്ള 294 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാൻ കോൺഗ്രസ് തീരുമാനിച്ചു

advertisement
പശ്ചിമ ബംഗാളിൽ ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം നയിക്കുന്ന ഇടതുമുന്നണിയുമായോ തൃണമൂൽ കോൺഗ്രസുമായോ സഖ്യമില്ലാതെ ആകെയുള്ള 294 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. വ്യാഴാഴ്ച ന്യൂഡൽഹിയിൽ ചേർന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിലാണ് സുപ്രധാന തീരുമാനമുണ്ടായത്. ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിന് ശേഷം പശ്ചിമ ബംഗാളിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഗുലാം അഹമ്മദ് മിറാണ് ഈ തീരുമാനം അറിയിച്ചത്.
ഫയൽ ചിത്രം
ഫയൽ ചിത്രം
advertisement

ബംഗാൾ പിസിസി അധ്യക്ഷൻ സുവങ്കർ സർക്കാർ, മുൻ അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി, എംപി ഇഷാ ഖാൻ ചൗധരി എന്നിവരും യോഗത്തിൽ പങ്കെടുത്തു. രാഹുൽ ഗാന്ധി, കെ സി വേണുഗോപാൽ തുടങ്ങിയ മുതിർന്ന നേതാക്കളും ചർച്ചകളിൽ ഭാഗമായി.

തീരുമാനത്തിന് പിന്നിൽ

"ബംഗാളിലെ മുൻകാല സഖ്യങ്ങളും സീറ്റ് വിഭജനങ്ങളും താഴേത്തട്ടിലുള്ള പാർട്ടി പ്രവർത്തകരെ വലിയ രീതിയിൽ ദുർബലപ്പെടുത്തി. അതിനാൽ എല്ലാ നേതാക്കളുമായും ചർച്ച ചെയ്ത ശേഷം 294 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചു. ഇതിനനുസരിച്ചുള്ള തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ഉടൻ ആരംഭിക്കും," ഗുലാം അഹമ്മദ് മിർ പറഞ്ഞു.

advertisement

ഇടതുമുന്നണിയുമായി സഖ്യം വേണമെന്ന് നേരത്തെ വാദിച്ചിരുന്ന അധീർ രഞ്ജൻ ചൗധരിയും ഹൈക്കമാൻഡ് തീരുമാനത്തെ അംഗീകരിച്ചു. "പാർട്ടി ഹൈക്കമാൻഡിന്റെ തീരുമാനപ്രകാരം ഇത്തവണ ഞങ്ങൾ ഒറ്റയ്ക്ക് പോരാടും," അദ്ദേഹം വ്യക്തമാക്കി.

‌രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ

സീറ്റ് വിഭജന ചർച്ചകൾ ഇത്തവണ ഫലപ്രദമാകില്ലെന്ന് നിരീക്ഷകർ നേരത്തെ വിലയിരുത്തിയിരുന്നു. 2016 മുതൽ കോൺഗ്രസ്-ഇടതുപക്ഷ സഖ്യത്തിന്റെ പ്രധാന ശില്പികളായിരുന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗവും, കോൺഗ്രസ് നേതൃത്വത്തിൽ അധീർ രഞ്ജൻ ചൗധരിയുടെ സ്വാധീനം കുറഞ്ഞതും ഈ പുതിയ തീരുമാനത്തിന് കാരണമായതായി കരുതപ്പെടുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The Congress Party has officially announced that it will contest all 294 seats in the upcoming West Bengal Assembly elections independently. The decision was finalized during a high-level Congress Working Committee (CWC) meeting in New Delhi, attended by Mallikarjun Kharge, Rahul Gandhi, and state leaders. The party has decided to forgo any alliance or seat-sharing arrangements with the Trinamool Congress (TMC) or the CPI(M)-led Left Front. According to AICC in-charge Ghulam Ahmad Mir, previous alliances had significantly weakened the party's grassroots organization in the state.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
കോൺഗ്രസ് സിപിഎം സഖ്യം അവസാനിപ്പിച്ചു; ബംഗാളിൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കും
Advertisement
Open in App
Home
Video
Impact Shorts
Web Stories