TRENDING:

സിവില്‍ സര്‍വീസ് അഭിമുഖത്തില്‍ പുറത്താകുന്നവര്‍ക്ക് മറ്റു ജോലി നല്‍കണമെന്ന് യു.പി.എസ്.സി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് അഭിമുഖ പരീക്ഷ വരെയെത്തി പരാജയപ്പെടുന്നവര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കണമെന്ന ശിപാര്‍ശയുമായി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍. ഇതു സംബന്ധിച്ച ശിപാര്‍ശ യു.പി.എസ്.സി കേന്ദ്ര സര്‍ക്കാരിന് കൈമാറി. കൈയെത്തുംദൂരത്ത് സിവില്‍ സര്‍വീസ് നഷ്ടമാവുന്നവരെ ഭരണമേഖലയില്‍ മികച്ചരീതിയില്‍ ഉപയോഗപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
advertisement

മാര്‍ക്കും റാങ്കും അനുസരിച്ചായിരിക്കും ഇത്തരക്കാരെ സര്‍വീസില്‍ നിയമിക്കുക. ഒഡീഷയില്‍ കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാന്‍മാരുടെ യോഗത്തില്‍ യുപിഎസ്സി അധ്യക്ഷന്‍ അരവിന്ദ് സക്സേനയാണ് ഇത്തരമൊരു ശിപാര്‍ശയെ കുറിച്ച് വെളിപ്പെടുത്തിയത്.

ഓരോ വര്‍ഷവും പത്തുലക്ഷത്തോളം പേരാണ് സിവില്‍ സര്‍വീസ് പരീക്ഷയെഴുതുന്നത്. ഇതില്‍ ഏകദേശം 12,000 പേര്‍ മാത്രമേ പ്രാഥമികപരീക്ഷ വിജയിക്കുന്നുള്ളൂ. മെയിന്‍ പരീക്ഷ കടക്കുന്ന 3,000 ഉദ്യോഗാര്‍ഥികളില്‍നിന്ന് അഭിമുഖവും കഴിഞ്ഞ് ഏതാണ്ട് 600 പേരാണ് സിവില്‍ സര്‍വീസ് നേടുന്നത്. ബാക്കിയുള്ള അതിസമര്‍ഥരായ ഉദ്യോഗാര്‍ഥികളില്‍ പലരും മറ്റു വഴികളിലേക്ക് തിരിയുകയാണ് പതിവ്. ഇത്താരക്കാരുടെ കഴിവ് ഉപയോഗപ്പെടുത്തുകയെന്നതാണ് യു.പി.എസ്.സി പുതിയ ശിപാര്‍ശയിലൂടെ ലക്ഷ്യമിടുന്നത്. 2016 ലും യുപിഎസ്സി ഇത്തരമൊരു ശിപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ അതിന് മന്ത്രിസഭയുടെ അനുമതി ലഭിച്ചില്ല.

advertisement

Also Read അലിഗഡ് സർവകലാശാലയുടെ ന്യൂനപക്ഷ പദവി: തീരുമാനം സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
സിവില്‍ സര്‍വീസ് അഭിമുഖത്തില്‍ പുറത്താകുന്നവര്‍ക്ക് മറ്റു ജോലി നല്‍കണമെന്ന് യു.പി.എസ്.സി