റഫ് ലാൻഡ് നടത്തിയെങ്കിലും ചന്ദ്രോപരിതലത്തിൽ വിജയകരമായി സോഫ്റ്റ് ലാൻഡ് ചെയ്യാൻ വിക്രം ലാൻഡറിന് കഴിഞ്ഞില്ല. ഏറ്റവും അപകടം പിടിച്ചതെന്ന് ഐ എസ് ആർ ഓ തന്നെ വിശേഷിപ്പിച്ച പതിനഞ്ചു മിനിറ്റ് നീളുന്ന ലാൻഡിംഗ് ദൗത്യം വിജയമായില്ല.
ചന്ദ്ര ഉപരിതലത്തിൽനിന്നു വെറും 2 .1 കിലോമീറ്റർ മാത്രം അകലത്തിൽ, ലാൻഡിംഗ് പൂർത്തിയാകാൻ മൂന്നു മിനിറ്റ് മാത്രം ശേഷിക്കെ ദുഖകരമായ വാർത്തയെത്തി. വിക്രം ലാൻഡറുമായുള്ള ബന്ധം മിഷൻ സെന്‍ററിന് നഷ്‌ടമായി. ഐ എസ് ആർ ഓ ചെയർമാൻ കെ ശിവൻ തന്നെ അക്കാര്യം രാജ്യത്തെ അറിയിച്ചു.
advertisement
ആശങ്കയിലായ ഐ എസ് ആർ ഓ ശാസ്ത്ര സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശ്വസിപ്പിച്ചു. " രാജ്യം നിങ്ങളെയോർത്ത് അഭിമാനിക്കുന്നു. ധൈര്യമായി മുന്നോട്ടു പോവുക. രാഷ്ട്രം നിങ്ങൾക്കൊപ്പമുണ്ട്. " പ്രധാനമന്ത്രി ശാസ്ത്രജ്ഞരോടായി പറഞ്ഞു.
ദൗത്യം ലക്ഷ്യത്തിലെത്താതെ പോയതിന്റെ കാരണങ്ങൾ ഐ എസ് ആർ ഓ വിശദമായി പഠിക്കുകയാണ്.