Also Read-ആൾമാറാട്ടം നടത്തി ബാങ്ക് അക്കൗണ്ടിൽ നിന്നും 82 ലക്ഷം തട്ടിയെടുത്തു; എസ്ബിഐ അസി.മാനേജർ അറസ്റ്റിൽ
കഴിഞ്ഞ വർഷം ജൂൺ മുതൽ ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഇയാളുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കവെയാണ് ഇരയായ സ്ത്രീയുടെ പല വാദങ്ങള്‍ക്കും കോടതി മറുവാദം ഉന്നയിച്ചത്. പ്രതി തന്നെ തടവിലാക്കിയിരിന്നുവെന്നും ആ സമയത്ത് ബലപ്രയോഗത്തിലൂടെ അയാളുടെ പേര് തന്‍റെ കയ്യിൽ ടാറ്റൂ ചെയ്തിരുന്നുവെന്നും യുവതി തെളിവായി കാട്ടിയിരുന്നു. എന്നാൽ 'മറുഭാഗത്തു നിന്നും പ്രതിരോധം ഉണ്ടെങ്കിൽ ടാറ്റു ചെയ്യുന്നത് അത്ര എളുപ്പമല്ല'എന്നായിരുന്നു കോടതി നിരീക്ഷണം.
advertisement
Also Read-മകളുടെ വിവാഹാഭരണങ്ങൾ ട്രെയിനിൽ മറന്നു വച്ച് നാദിർഷായും കുടുംബവും; സമയോചിത ഇടപെടലിൽ തിരികെ ലഭിച്ചു
'ടാറ്റു ചെയ്യുക എന്നത് ലളിതമായ കാര്യമല്ല. അതൊരു കലാസൃഷ്ടിയാണ്. പ്രത്യേകം മെഷീനുകൾ തന്നെ ആവശ്യമുണ്ട്. അത് മാത്രമല്ല മറുഭാഗത്ത് നിന്നും പ്രതിരോധം ഉണ്ടാകുമ്പോൾ ടാറ്റു ചെയ്യുന്നത് പ്രത്യേകിച്ച് കൈത്തണ്ടയിൽ ചെയ്യുന്നത് അത്ര എളുപ്പമല്ല' എന്നാണ് യുവതിയുടെ വാദം ഖണ്ഡിച്ച് ജസ്റ്റിസ് രജനീഷ് ഭട്വനഗർ പറഞ്ഞത്.
എന്നാൽ സ്ത്രീക്ക് തന്നോട് പ്രണയമായിരുന്നുവെന്നും ഇരുവരും തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധമാണ് നടന്നതെന്നുമാണ് കുറ്റാരോപിതൻ കോടതിയെ അറിയിച്ചത്. വിവാഹിതനായ തനിക്ക് ബന്ധം തുടരാൻ സാധിക്കാത വന്ന സാഹചര്യമുണ്ടായതോടെ യുവതി പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു എന്നും ആരോപിച്ചു.
ഇതിനൊപ്പം ടാറ്റു പതിച്ച സ്ത്രീയുടെ കയ്യുടെ ചിത്രങ്ങളും ഇയാൾ കോടതിയിൽ സമർപ്പിച്ചിരുന്നു. പരാതിക്കാരി താനുമായി സെല്‍ഫികൾ എടുത്തിരുന്നുവെന്നും പല ആഘോഷ ചടങ്ങുകളിലും ഒരുമിച്ച് പങ്കെടുക്കുകയും ചെയ്തിരുന്നുവെന്നും പ്രതി കോടതിയിൽ വ്യക്തമാക്കി.