ഡൽഹി സ്വദേശയായ സുർജിത് സിങ് യാദവാണ് കെജ്രിവാളിനെതിരായി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. സാമ്പത്തിക തട്ടിപ്പിൽ പിടിയിലായ മുഖ്യമന്ത്രിക്ക് പദവിയിൽ തുടരാൻ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാൾ ഹർജി സമർപ്പിച്ചത്. ജയിലിൽ കഴിയുന്ന കെജ്രിവാൾ എങ്ങനെയാണ് ഉത്തരവുകൾ പുറപ്പെടുവിക്കുന്നതെന്ന് അന്വേഷിക്കാനുളള നിർദ്ദേശവും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, കെജ്രിവാൾ ഇന്ന് നിർണായക വെളിപ്പെടുത്തൽ നടത്തിയേക്കുമെന്നാണ് വിവരം. നിലവിൽ ഇഡിയുടെ കസ്റ്റഡിയിലാണു കെജ്രിവാൾ. ഇ ഡിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കോടതിയിൽ കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ വെളിപ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം കെജ്രിവാളിന്റെ ഭാര്യ സുനിത പ്രഖ്യാപിച്ചിരുന്നു.
advertisement
ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ചയാണ് അരവിന്ദ് കെജ്രിവാളിനെ ഇ ഡി അറസ്റ്റുചെയ്തത്. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കെജ്രിവാൾ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച അപേക്ഷ കോടതി തള്ളിയിരുന്നു. ഇതുസംബന്ധിച്ചു വിശദമായ റിപ്പോർട്ട് നൽകാൻ ഏപ്രിൽ രണ്ടുവരെ ഇ ഡിക്ക് കോടതി സമയം നൽകിയിരുന്നു.
Summary: Delhi High Court rejected on Thursday a plea seeking to remove Arvind Kejriwal as Chief Minister. According to the petitioner, his credibility has been damaged due to his arrest in a money laundering case related to a controversial liquor policy case in the national capital.