അന്വേഷണത്തെ സംബന്ധിച്ച് ഇതുവരെ ലഭ്യമായ വിവരങ്ങൾ
പാർലമെന്റിലെ സുരക്ഷാ വീഴ്ചയുടെ പേരിൽ എട്ട് ഉദ്യോഗസ്ഥരെ ലോക്‌സഭാ സെക്രട്ടേറിയറ്റ് സസ്‌പെൻഡ് ചെയ്തു. രാംപാൽ, അരവിന്ദ്, വീർദാസ്, ഗണേഷ്, അനിൽ, പ്രദീപ്, വിമിത്, നരേന്ദ്ര എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
Also Read - പാർലമെന്റിലെ സുരക്ഷാ വീഴ്‌ചയിൽ സഭ പ്രക്ഷുബ്‌ധം; 16 പ്രതിപക്ഷ എംപിമാർക്ക് സസ്‍പെൻഷൻ
നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള അൺലോഫുൾ ആക്ടിവിറ്റീസ് (പ്രിവൻഷൻ) നിയമപ്രകാരവും ഐപിസിയുടെ പ്രസക്തമായ വകുപ്പുകൾ പ്രകാരവുമാണ് ഡൽഹി പോലീസ് കേസെടുത്തിരിക്കുന്നത്.
advertisement
സാഗർ ശർമ്മ, മനോരഞ്ജൻ ഡി എന്നിവരാണ് പാർലമെന്റിനുള്ളിലെ സഭാനടുത്തളത്തിലേയ്ക്ക് അതിക്രമിച്ച് കയറിയത്. സന്ദർശ ഗ്യാലറിയിൽ നിന്ന് സീറോ അവറിൽ ലോക്‌സഭാ ചേമ്പറിലേക്ക് ചാടുകയായിരുന്നു ഇവർ. തുടർന്ന് മഞ്ഞ നിറത്തിലുള്ള വാതക ക്യാൻ സ്പ്രേ ചെയ്യുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ചില എംപിമാർ ചേർന്നാണ് പിന്നീട് ഇവരെ കീഴടക്കിയത്. മറ്റ് രണ്ട് പ്രതികളായ അമോൽ ഷിൻഡെയും നീലം ദേവിയും പാർലമെന്റിന് പുറത്ത് നിന്ന് ഉറക്കെ മുദ്രാവാക്യം വിളിക്കുകയും അതേ മഞ്ഞ നിറത്തിലുള്ള വാതക ക്യാനുകൾ പ്രയോഗിക്കുകയും ചെയ്തിരുന്നു.
നാല് പ്രതികളുടെയും വിദ്യാഭ്യാസ പശ്ചാത്തലം, പ്രതിഷേധങ്ങളോ റാലികളോ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലെ ഇവരുടെ മുൻകാല പങ്കാളിത്തം, ഇന്നലത്തെ സംഭവത്തിന് മുമ്പ് ഇവർ പാർലമെന്റ് സന്ദർശിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ അന്വേഷിക്കും. ഇവരുടെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് എഎൻഐ റിപ്പോർട്ട് വ്യക്തമാക്കുന്നു.
സംഭവം ആസൂത്രണം ചെയ്തത് ആറു പേരടങ്ങുന്ന സംഘമാണെന്നും പോലീസ് പറഞ്ഞു. ഇവരിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാൾ ഒളിവിലാണ്.