മധ്യപ്രദേശിലെ മഹേശ്വർ പട്ടണത്തിൽ നിന്നുള്ള നാടോടി പാർധി സമൂഹത്തിലെ അംഗമായ മൊണാലിസ ബുധനാഴ്ച തിരുവനന്തപുരം പൂവാറിലെ അരുമാനൂരിലെ നൈനാർ ക്ഷേത്രത്തിൽ വെച്ച് ഫർമാൻ ഖാനുമായി മന്ത്രിയുടെയും സി.പി.എം. സെക്രട്ടറിയുടെയും സാന്നിധ്യത്തിൽ വിവാഹിതയായി.
കേരളത്തിൽ നിന്ന് മടങ്ങിയെത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച അവരുടെ പിതാവ് ജയസിംഗ് ഭോസ്ലെ, മോണാലിസ 'ലവ് ജിഹാദിന്റെ' ഇരയെന്നാരോപിച്ചു.
"എന്റെ മകൾ രാജ്യമെമ്പാടും പ്രശസ്തി നേടിയിട്ടുണ്ട്. മൊണാലിസയെ സുരക്ഷിതമായി മധ്യപ്രദേശിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ഞാൻ മുഖ്യമന്ത്രി മോഹൻ യാദവിനോട് അഭ്യർത്ഥിക്കുന്നു. ഫർമാൻ ഖാൻ എന്ന മുസ്ലീം യുവാവാണ് അവളെ വഞ്ചനയിലൂടെ കുടുക്കിയത്. ഇതൊരു ലവ് ജിഹാദ് കേസാണ്," ജയസിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
advertisement
മകൾ സിനിമകളിൽ അഭിനയിക്കുന്നുണ്ടെന്ന് അറിയാമെന്നും ഈ തൊഴിലിൽ സ്വയം പേരെടുക്കണമെന്നും ആഗ്രഹിച്ചതായി അദ്ദേഹം പറഞ്ഞു.
"എന്റെ മകൾ രണ്ട് സിനിമകളിൽ അഭിനയിക്കുന്നുണ്ടെന്ന് എന്നോട് പറഞ്ഞിരുന്നു. ചിലർ അവളെ അഭിനയവും നൃത്തവും പഠിപ്പിക്കുന്നുണ്ടെന്ന് അവൾ തന്നെ പറഞ്ഞിരുന്നു. ഭാവിയിൽ സിനിമകളിൽ അഭിനയിക്കാൻ കഴിയുന്ന തരത്തിൽ പരിശീലനം നൽകുമെന്ന് അവർ പറഞ്ഞു. ഇതുപോലൊന്ന് സംഭവിക്കുമെന്ന് എനിക്കറിയില്ലായിരുന്നു," അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, മൊണാലിസയെ നാട്ടിലേക്ക് മടങ്ങാൻ പ്രേരിപ്പിക്കാൻ ശ്രമിക്കുമെന്ന് ഹിന്ദു ജാഗരൺ മഞ്ച് ഭാരവാഹികളായ സമീർ മഹുലെയും ഭൂപേന്ദ്ര ചൗഹാനും പറഞ്ഞു.
വ്യാഴാഴ്ച തിരുവനന്തപുരത്ത് വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കവെ, മുസ്ലീം പുരുഷനുമായുള്ള വിവാഹം തന്റെ ഇഷ്ടപ്രകാരമാണെന്നും ഹിന്ദു ആചാരങ്ങൾ അനുസരിച്ചാണെന്നും മൊണാലിസ പറഞ്ഞിരുന്നു.
ഇതൊരു 'ലവ്-ജിഹാദ്' കേസാണെന്ന ആരോപണങ്ങൾ അവർ നിഷേധിച്ചു. നാല് മക്കളിൽ മൂത്തവളായ മൊണാലിസ, തന്റെ പിതൃസഹോദരിയുടെ മകനെ വിവാഹം കഴിക്കണമെന്ന് മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നുവെങ്കിലും, അവരുടെ ആ ആഗ്രഹത്തെ താൻ എതിർത്തിരുന്നുവെന്ന് പറഞ്ഞു. ഇതേതുടർന്ന് പിതാവ് അസ്വസ്ഥനാണെന്നും അവർ കൂട്ടിച്ചേർത്തു.
Summary: After Monalisa Bhosle, who became famous through the Prayagraj Kumbh Mela last year, got married in Kerala, her father, Jayasingh Bhosle, sought the intervention of Madhya Pradesh Chief Minister Mohan Yadav to bring his daughter home safely
