TRENDING:

റഫാലും സുഖോയിയും ഇനി ബിഹാറിലെ റോഡിലിറങ്ങും; എമർജൻസി ലാൻഡിംഗ് സൗകര്യങ്ങളോടെ മൂന്ന് ഹൈവേകൾ

Last Updated:

റഫാൽ, സുഖോയ് തുടങ്ങിയ യുദ്ധവിമാനങ്ങൾക്കും സി-130 ജെ സൂപ്പർ ഹെർക്കുലീസ് പോലുള്ള കൂറ്റൻ ചരക്കുവിമാനങ്ങൾക്കും ഇറങ്ങാൻ കഴിയുന്ന വിധത്തിലാണ് ഈ പാതകൾ നിർമിക്കുന്നത്

advertisement
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വ്യോമതാവളങ്ങൾ ആക്രമിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ, ഇന്ത്യയുടെ പ്രതിരോധം ശക്തമാക്കാൻ ബിഹാറിലെ ദേശീയപാതകളിൽ മൂന്ന് 'എമർജൻസി ലാൻഡിംഗ് സൗകര്യങ്ങൾ' ഒരുങ്ങുന്നു. റഫാൽ, സുഖോയ് തുടങ്ങിയ യുദ്ധവിമാനങ്ങൾക്കും സി-130 ജെ സൂപ്പർ ഹെർക്കുലീസ് പോലുള്ള കൂറ്റൻ ചരക്കുവിമാനങ്ങൾക്കും ഇറങ്ങാൻ കഴിയുന്ന വിധത്തിലാണ് ഈ പാതകൾ നിർമിക്കുന്നത്.
എ ഐ നിർമിത ചിത്രം
എ ഐ നിർമിത ചിത്രം
advertisement

പട്‌ന-പൂർണിയ എക്സ്പ്രസ് വേ: ബിഹാറിലെ ആദ്യത്തെ എക്സ്പ്രസ് വേയാണിത്. 245 കിലോമീറ്റർ നീളമുള്ള ഈ പാതയിലെ ഒരു നിശ്ചിത ഭാഗം യുദ്ധവിമാനങ്ങൾക്ക് ഇറങ്ങാൻ പാകത്തിൽ സാധാരണ റോഡുകളേക്കാൾ മൂന്നിരട്ടി കരുത്തിലാണ് നിർമിക്കുന്നത്.

ഗോരഖ്‌പൂർ-സിലിഗുരി എക്സ്പ്രസ് വേ: ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ എന്നിവയെ ബന്ധിപ്പിക്കുന്ന ഈ പാതയിൽ നേപ്പാൾ അതിർത്തിയോട് ചേർന്ന് ഒരു എമർജൻസി റൺവേ ഉണ്ടാകും. ഇത് അതിർത്തിയിലെ നിരീക്ഷണത്തിനും സുരക്ഷയ്ക്കും കരുത്തേകും.

രാംജാനകി മാർഗ്: അയോധ്യയെയും നേപ്പാളിലെ ജനക്പൂരിനെയും ബന്ധിപ്പിക്കുന്ന ഈ പാതയിൽ സീതാമർഹി ജില്ലയിൽ 40 കിലോമീറ്റർ ദൈർഘ്യമുള്ള ഭാഗത്ത് വിമാനങ്ങൾക്ക് ഇറങ്ങാനുള്ള സൗകര്യം ഒരുക്കും.

advertisement

പ്രത്യേകതകൾ

യുദ്ധവിമാനങ്ങളുടെ ഭാരവും വേഗതയും താങ്ങാൻ പ്രത്യേക കോൺക്രീറ്റും ബിറ്റുമിൻ മിശ്രിതവുമാണ് ഈ 3.5 മുതൽ 5 കിലോമീറ്റർ വരെയുള്ള റൺവേ ഭാഗങ്ങളിൽ ഉപയോഗിക്കുന്നത്. ഈ മേഖലകളിൽ വൈദ്യുതി ലൈനുകളോ പോസ്റ്റുകളോ മരങ്ങളോ ഉണ്ടാകില്ല. കൂടാതെ, മൊബൈൽ എയർ ട്രാഫിക് കൺട്രോൾ യൂണിറ്റുകളും ഇന്ധനം നിറയ്ക്കാനുള്ള സംവിധാനങ്ങളും ഇവിടെ ഏർപ്പെടുത്തും.

നേരത്തെ ഉത്തർപ്രദേശിലെ പൂർവാഞ്ചൽ, ആഗ്ര-ലക്നൗ എക്സ്പ്രസ് വേകളിൽ ഇന്ത്യ ഇത്തരം പരീക്ഷണങ്ങൾ വിജയകരമായി നടത്തിയിട്ടുണ്ട്. പ്രതിരോധത്തിന് പുറമെ പ്രളയം പോലുള്ള പ്രകൃതിക്ഷോഭ സമയങ്ങളിൽ അതിവേഗം സഹായമെത്തിക്കാനും ഈ ഹൈവേ റൺവേകൾ സഹായിക്കും. ബിഹാറിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും നിക്ഷേപ സാധ്യതകൾക്കും ഈ പദ്ധതി വലിയ മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: In a significant move to bolster India’s air defense and disaster management capabilities, Bihar is set to construct three Emergency Landing Facilities (ELFs) on key highways. These strategic airstrips will be capable of handling advanced fighter jets like the Rafale and Sukhoi, as well as heavy transport aircraft like the C-130J Super Hercules.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
റഫാലും സുഖോയിയും ഇനി ബിഹാറിലെ റോഡിലിറങ്ങും; എമർജൻസി ലാൻഡിംഗ് സൗകര്യങ്ങളോടെ മൂന്ന് ഹൈവേകൾ
Open in App
Home
Video
Impact Shorts
Web Stories