മഹോബയിലെ ദിഖ്‌വാഹ പ്രൈമറി സ്കൂളിൽ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ (പിഎം പോഷൺ) ഭാഗമായി കുട്ടികൾക്ക് നൽകേണ്ട പാലിലാണ് വെള്ളം ചേർത്ത് അളവ് വർദ്ധിപ്പിച്ചത്. വീഡിയോ വൈറലായതിനെത്തുടർന്ന് ബ്ലോക്ക് എഡ്യൂക്കേഷൻ ഓഫീസർ നടത്തിയ അന്വേഷണത്തിൽ തട്ടിപ്പ് നടന്നതായി സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് ഭക്ഷണത്തിന്റെ ചുമതലയുള്ള പ്രധാനാധ്യാപികയെ ഉടൻ സസ്പെൻഡ് ചെയ്യാൻ ബേസിക് ശിക്ഷാ അധികാരി രാഹുൽ മിശ്ര ഉത്തരവിടുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.
യുപിയിലെ സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിയിൽ ഇത്തരം തിരിമറികൾ നടക്കുന്നത് ഇതാദ്യമല്ല. 2021-ൽ മീററ്റിലെ സ്കൂളിൽ അഞ്ച് ലിറ്റർ വെള്ളത്തിൽ രണ്ട് ലിറ്റർ പാൽ കലർത്തിയ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2019-ൽ സോൻഭദ്രയിൽ ഒരു ലിറ്റർ പാൽ ഒരു ബക്കറ്റ് വെള്ളത്തിൽ കലക്കി 81 കുട്ടികൾക്ക് വിതരണം ചെയ്തതും വലിയ വാർത്തയായിരുന്നു. മിർസാപൂരിലെ ഒരു സ്കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണമായി ഉപ്പും റൊട്ടിയും മാത്രം നൽകുന്ന വീഡിയോയും നേരത്തെ പുറത്തുവന്നിട്ടുണ്ട്.
advertisement
