Also Read-വിദ്യാർഥികളെ കയറ്റാതെ പോയ KSRTC ബസ് പിന്തുടർന്ന് തടഞ്ഞ് കർണാടക വിദ്യാഭ്യാസ മന്ത്രി
ട്രാഫിക് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് ശനിയാഴ്ച രാത്രി ഒരു പാർട്ടി കഴിഞ്ഞ് ഭാര്യ സീതയ്ക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു രാജു. ഇതിനിടെയാണ് പൊലീസ് വാഹന പരിശോധന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്. മദ്യപിച്ചിരുന്ന രാജു ഇതോടെ പരിഭ്രാന്തനായി. ഭാര്യയെയും വാഹനവും അവിടെത്തന്നെ ഉപേക്ഷിച്ച് മുങ്ങുകയും ചെയ്തു. തുടർന്ന് പൊലീസ് പട്രോളിംഗ് വാഹനം ഇയാളെ കണ്ടെത്തി മടക്കി കൊണ്ടു വരികയായിരുന്നു. അതിനുശേഷം കൗണ്‍സിലിംഗിനായി ഭാര്യക്കൊപ്പം ഷംഷദ്ബാദ് ലോ ആൻഡ് ഓർഡർ പൊലീസ് സ്റ്റേഷനിലേക്ക് അയക്കുകയും ചെയ്തു.
advertisement
Also Read-കോവിഡ് ബാധിക്കുമെന്ന ഭീതിയിൽ ബാങ്ക് ഉദ്യോഗസ്ഥ ജീവനൊടുക്കി
രാജുവിന് വാഹനം ഓടിക്കാൻ കഴിയുമെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമാണ് ദമ്പതികളെ വീട്ടിലേക്ക് മടക്കി അയച്ചതെന്നും പൊലീസ് വ്യക്തമാക്കി.
