advertisement

കോവിഡ് ബാധിക്കുമെന്ന ഭീതിയിൽ ബാങ്ക് ഉദ്യോഗസ്ഥ ജീവനൊടുക്കി; സംഭവം തെലങ്കാനയിൽ

Last Updated:

വാണിയുടെ പിതാവ് ഈയടുത്ത് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അമ്മയും ഹോം ക്വറന്‍റീനിൽ കഴിഞ്ഞിരുന്നു

ഹൈദരാബാദ്: കോവിഡ് ബാധിക്കുമെന്ന പേടിയിൽ ബാങ്ക് ജീവനക്കാരിയായ യുവതി ജീവനൊടുക്കി. ഹൈദരബാദ് സ്വദേശിനി വാണി എന്ന യുവതിയെയാണ് ജോലി സ്ഥലത്തെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എസ്ബിഐ കരീംനഗർ മങ്കമ്മത്തോട്ട ബ്രാഞ്ചിലെ പ്രൊബേഷണറി ഓഫീസറായിരുന്നു വാണി. ഇവിടെ വാടകവീട്ടിൽ സുഹൃത്തുക്കൾക്കൊപ്പം കഴിഞ്ഞുവരികയായിരുന്നു. കുടുംബം ഹൈദരാബാദിലാണ്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിരുന്നു. ഇതിലാണ് കോവിഡ് 19 ബാധിക്കുമെന്ന ഭീതിയിലാണ് ഇത്തരമൊരു കടുംകൈ ചെയ്യുന്നതെന്ന കാര്യം യുവതി പരാമർശിച്ചിരിക്കുന്നത്. തന്‍റെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും കുറിപ്പിൽ പറയുന്നു.
advertisement
വാണിയുടെ പിതാവ് ഈയടുത്ത് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അമ്മയും ഹോം ക്വറന്‍റീനിൽ കഴിഞ്ഞിരുന്നു. ഇതെല്ലാം യുവതിയെ വല്ലാത്ത അസ്വസ്ഥയാക്കിയെന്നും ആശങ്കപ്പെടുത്തിയിരുന്നുവെന്നുമാണ് പൊലീസ് കരുതുന്നത്. ഏതായാലും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി) -048-42448830,  മൈത്രി (കൊച്ചി)- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ) -044-24640050, സുമൈത്രി -(ഡല്‍ഹി)-  011-23389090,  കൂജ് (ഗോവ)- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
കോവിഡ് ബാധിക്കുമെന്ന ഭീതിയിൽ ബാങ്ക് ഉദ്യോഗസ്ഥ ജീവനൊടുക്കി; സംഭവം തെലങ്കാനയിൽ
Next Article
advertisement
അനാശാസ്യകേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാരൻ കുറ്റക്കാരനല്ല; പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി
അനാശാസ്യകേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാരൻ കുറ്റക്കാരനല്ല; പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി
  • അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്ന ഇടപാടുകാരനെതിരെ പ്രേരണാക്കുറ്റം ചുമത്താനാവില്ലെന്ന് ഹൈക്കോടതി

  • പെൺവാണിഭ കേന്ദ്രത്തിൽ എത്തിയ വ്യക്തിക്കെതിരെയുള്ള കേസുകൾ ഹൈക്കോടതി റദ്ദാക്കി

  • പൊതു ആരാധനാലയത്തിന് സമീപം അനാശാസ്യം നടത്തിയെന്ന വകുപ്പ് ഈ കേസിൽ ബാധകമല്ലെന്ന് കോടതി

View All
advertisement