വിദ്യാർഥികളെ കയറ്റാതെ പോയ KSRTC ബസ് പിന്തുടർന്ന് തടഞ്ഞ് കർണാടക വിദ്യാഭ്യാസ മന്ത്രി

Last Updated:

'വിഷയം ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. പരിശോധിച്ച ശേഷം വേണ്ട നടപടിയെടുക്കാനും നിർദേശം നല്‍കിയിട്ടുണ്ട്' എന്നാണ് സംഭവത്തിൽ പ്രതികരിച്ച് കെഎസ്ആർടിസി ട്വീറ്റ് ചെയ്തത്.

ബംഗളൂരു: വിദ്യാർഥികളെ കയറ്റാതെ പോയ കെഎസ്ആർടിസി ബസ് പിന്തുടർന്ന് തടഞ്ഞു നിർത്തി വിദ്യാഭ്യാസ മന്ത്രി. കർണാടക വിദ്യാഭ്യാസ മന്ത്രി എസ്.സുരേഷ് കുമാറിന്‍റെ ഈ അപ്രതീക്ഷിത 'വാഹന ചെയ്സിംഗ്' ആണ് ഇപ്പോൾ ചർച്ചയാകുന്നത്. കർണാടക തുംകുരു കൊറത്തഗേരെ മേഖലയില്‍ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം.
ബസ് സ്റ്റോപ്പിൽ കാത്തു നിൽക്കുകയായിരുന്ന വിദ്യാര്‍ഥികൾ അഭ്യർഥിച്ചിട്ട് പോലും കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC) ബസ് അവരെ കയറ്റാതെ പോവുകയായിരുന്നു. ജില്ലയിലെ മധുരഗിരിയിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ വരുന്ന വഴിയാണ് ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. വിദ്യാർഥികൾ പല തവണ അഭ്യർഥിച്ചിട്ടും അവരെ കയറ്റാതെ പോയെന്നറിഞ്ഞ മന്ത്രി ബസിനെ പിന്തുടര്‍ന്നു. നീലഗൊണ്ടന ഹള്ളി ഐകെ കോളനിക്ക് സമീപത്തെ സംസ്ഥാന പാതയിൽ വച്ച് ബസ് തടഞ്ഞു നിർത്തുകയും ചെയ്തു.
advertisement
വിദ്യാര്‍ഥികളെ കയറ്റാതെ പോയ ഡ്രൈവറുടെയും കണ്ടക്ടറുടെയും മേധാവിത്വത്തെ ചോദ്യം ചെയ്ത മന്ത്രി അവരോട് ഇക്കാര്യത്തിൽ വിശദീകരണവും ആവശ്യപ്പെട്ടു. അതിനൊപ്പം പോകുന്ന വഴിയിലെ സ്റ്റോപ്പുകളിൽ നിന്ന് സ്കൂൾ വിദ്യാർഥികളെ നിർബന്ധമായും കയറ്റണമെന്ന് കർശന നിർദേശവും നൽകി. 'വിഷയം ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. പരിശോധിച്ച ശേഷം വേണ്ട നടപടിയെടുക്കാനും നിർദേശം നല്‍കിയിട്ടുണ്ട്' എന്നാണ് സംഭവത്തിൽ പ്രതികരിച്ച് കെഎസ്ആർടിസി ട്വീറ്റ് ചെയ്തത്.
മലയാളം വാർത്തകൾ/ വാർത്ത/India/
വിദ്യാർഥികളെ കയറ്റാതെ പോയ KSRTC ബസ് പിന്തുടർന്ന് തടഞ്ഞ് കർണാടക വിദ്യാഭ്യാസ മന്ത്രി
Next Article
advertisement
പാലക്കാട് 1260 ലിറ്റർ സ്പിരിറ്റ് പിടികൂടി; പ്രതിയായ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഒളിവിൽ
പാലക്കാട് 1260 ലിറ്റർ സ്പിരിറ്റ് പിടികൂടി; പ്രതിയായ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഒളിവിൽ
  • പാലക്കാട് ചിറ്റൂർ കമ്പാലത്തറയിൽ 1260 ലിറ്റർ സ്പിരിറ്റ് പിടികൂടി, സിപിഎം സെക്രട്ടറി ഹരിദാസൻ പ്രതി.

  • കണ്ണയ്യന്റെ മൊഴി പ്രകാരം ഹരിദാസും ഉദയനും ചേർന്നാണ് സ്പിരിറ്റ് എത്തിച്ചതെന്ന് പോലീസ്.

  • കേസെടുത്തതിന് പിന്നാലെ ഹരിദാസനും ഉദയനും ഒളിവിൽ, പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

View All
advertisement