ഇന്ത്യക്കാർ ഈ വിഷയത്തിൽ എന്തു ചിന്തിക്കുന്നു എന്നാണ് ന്യൂസ് 18 സർവേയിലൂടെ അന്വേഷിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഈ മാസം 21 മുതൽ 23 വരെയാണ് സർവേ നടത്തിയത്. ഒരു ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ ന്യൂസ് 18 പ്രതിനിധികൾ നേരിട്ട് എത്തിയാണ് ജനങ്ങളിൽ നിന്ന് അഭിപ്രായം സ്വരൂപിച്ചത്. ആകെ 4254 പേരെയാണ് സർവേയുടെ ഭാഗമായി കണ്ടത്. പലരും സമ്പൂർണമായി മറുപടി പറഞ്ഞില്ല. അങ്ങനെ അപൂർണമായ മറുപടികൾ ഒഴിവാക്കി 2436 പേരുടെ സർവേഫലമാണ് അന്തിമമായി പരിഗണിച്ചത്. പലർക്കും ഇന്ത്യ കാനഡ നയനന്ത്രസംഘർഷത്തെക്കുറിച്ച് കാര്യമായ അറിവില്ലായിരുന്നു. ചിലർക്ക് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെക്കുറിച്ച് അറിവില്ലായിരുന്നു. ഇത്തരം മറുപടികളാണ് ഒഴിവാക്കിയത്.
advertisement
സർവേയിൽ പങ്കെടുത്ത 1.44 ശതമാനം പേർ പതിനെട്ടു വയസിൽ താഴെയുള്ളവരാണ്. 26നും 35നും ഇടയിൽ പ്രായമുള്ളവർ 17.78 ശതമാനം പേർ. 26നും 35നും ഇടയിൽ പ്രായമുള്ളവരായിരുന്നു സർവേയിൽ പങ്കെടുത്ത 32.88 ശതമാനം പേർ. 36 വയസിനും 45 വയസിനും ഇടയിൽ പ്രായമുള്ളവരായിരുന്നു മറുപടി നൽകിയ 26.56 % ആളുകൾ. അതായത് ഇരുപത്താറിനും നാൽപത്തഞ്ചിനും ഇടയിൽ പ്രായമുള്ളവരാണ് സർവേയിൽ പങ്കെടുത്ത അറുപതു ശതമാനം ആളുകളും. 46നും 55നും ഇടയിൽ പ്രായമുള്ളവരാണ് സർവേയിൽ പങ്കെടുത്ത 14.98 % ആളുകൾ. 5.21 ശതമാനം ആളുകൾ 56 നും 65നും ഇടയിൽ പ്രായമുള്ളവരായിരുന്നു. അറുപത്താറു വയസിനു മുകളിൽ പ്രായമുള്ളവർ 1.11 ശതമാനമായിരുന്നു.
സംസ്ഥാനങ്ങളിലെ സാംപിളുകൾ
ഉത്തർപ്രദേശ് - 307
മധ്യപ്രദേശ് - 264
ബിഹാർ - 204
ഹരിയാന - 202
ഗുജറാത്ത് - 162
ജമ്മു കശ്മീർ - 156
പശ്ചിമ ബംഗാൾ - 150
രാജസ്ഥാൻ -134
പഞ്ചാബ് - 126
അസം - 93
ഉത്തരാഖണ്ഡ് - 88
ഡൽഹി - 81
മഹാരാഷ്ട്ര - 75
കർണാടക - 69
ഛത്തീസ്ഗഡ് - 61
ജാർഖണ്ഡ് - 60
തെലങ്കാന - 57
ഹിമാചൽ പ്രദേശ് - 49
ആന്ധ്ര പ്രദേശ് - 21
ചണ്ഡീഗഡ് - 18
തമിഴ്നാട് - 17
കേരളം - 10
നാഗാലാൻഡ് - 8
സിക്കിം - 6
ലദ്ദാക്ക് - 4
ദാദ്രാ ആൻഡ് നാഗർ ഹവേലി, മിസോറാം, മണിപുർ, മേഘാലയ എന്നിവിടങ്ങളിൽ രണ്ടു പേർ മറുപടി നൽകി. ഒഡിഷ. ഡാമൻ ആൻഡ് ഡിയു, അരുണാചൽ പ്രദേശ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ മറുപടികളും സർവേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.