തമിഴ്നാട്ടിലെ അരിയല്ലൂര്‍ സ്വദേശിനിയാണ്. 1959 ജൂലൈ 31നായിരുന്നു ജനനം. 1984ൽ ഐഎസ്ആർഒയിലെത്തി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ റഡാർ ഇമേജിങ് സാറ്റലൈറ്റായ റിസാറ്റ്-1ന്‍റെ പ്രോജക്ട് ഡയറക്ടറായിരുന്നു. 2012 ഏപ്രിലിലാണ് റിസാറ്റ്-1 വിജയകരമായി വിക്ഷേപിച്ചത്. ഇന്ത്യയുടെ മിസൈല്‍ മാനും മുന്‍ രാഷ്ട്രപതിയുമായ ഡോ. എപിജെ അബ്ദുൾ കലാമിന്റെ സ്മരണയ്ക്കായി തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ അബ്ദുൾ കലാം പുരസ്കാരം ആദ്യമായി ലഭിച്ചത് വളര്‍മതിയ്ക്കാണ്. 2015ലാണ് തമിഴ്നാട് സര്‍ക്കാര്‍ വളര്‍മതിയെ ഈ പുരസ്കാരം നൽകി ആദരിച്ചത്.
advertisement
Also Read – ചന്ദ്രോപരിതലത്തിൽ സൾഫർ സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാൻ-3
ഐഎസ്ആർഒയുടെ മുൻ ഡയറക്ടർ ഡോ. പി വി വെങ്കിടകൃഷ്ണൻ സമൂഹമാധ്യമമായ എക്സില്‍ വളര്‍മതിയെ അനുസ്മരിച്ചതിങ്ങനെ- “ശ്രീഹരിക്കോട്ടയിൽ നിന്നുള്ള ഐഎസ്ആർഒയുടെ ഭാവി ദൗത്യങ്ങളുടെ കൗണ്ട്‌ഡൗണുകൾക്ക് വളർമതി മാഡത്തിന്റെ ശബ്ദം ഇനി ഉണ്ടാകില്ല. ചന്ദ്രയാൻ 3 ആയിരുന്നു അവരുടെ അവസാന കൗണ്ട്ഡൗൺ. അപ്രതീക്ഷിതമായ വിയോഗം. സങ്കടം തോന്നുന്നു. പ്രണാമം”.
”ആദിത്യ എൽ1 വിക്ഷേപണസമയത്ത് ആ ശബ്ദം ഇല്ലാത്തത് ശ്രദ്ധിച്ചിരുന്നു. എന്തെങ്കിലും ആവശ്യത്തിനായി ഓഫീസിന് പുറത്താകുമെന്നാണ് കരുതിയത്. പക്ഷേ ഈ ദുഃഖവാർത്ത പ്രതീക്ഷിച്ചത്. അവരെ ഒരുപാട് മിസ് ചെയ്യുന്നു. ഓം ശാന്തി”- സമൂഹമാധ്യമമായ എക്സിൽ ഒരു ഉപയോക്താവ് കുറിച്ചു.
Summary: ISRO scientist N Valarmathi,voice behind the rocket countdown launches including Chandrayaan-3 which turned out to be her final one, passed away on Saturday evening due to a heart attack in Chennai.