കർണാടക ഉന്നത വിദ്യാഭ്യാസ കൗൺസിൽ വിളിച്ചുചേർത്ത യോഗത്തിലാണ് മുഖ്യമന്ത്രി ഈ നിർദേശം മുന്നോട്ടുവെച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കിടയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് അദ്ദേഹം വിസിമാരുടെ അഭിപ്രായം തേടി. കുട്ടികൾ മയക്കുമരുന്നിന് അടിമകളാകുന്നതും സോഷ്യൽ മീഡിയയുടെ അമിത സ്വാധീനവും അവരുടെ പഠനത്തെയും മാനസികാരോഗ്യത്തെയും ബാധിക്കുന്നതിലുള്ള ആശങ്കയാണ് ഇത്തരമൊരു നീക്കത്തിന് പിന്നിൽ.
ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കുട്ടികൾക്ക് സോഷ്യൽ മീഡിയയിൽ നിയന്ത്രണം ഏർപ്പെടുത്തിയത് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഫിൻലൻഡ്, യുകെ തുടങ്ങിയ രാജ്യങ്ങളും സമാനമായ നടപടികൾ ആലോചിക്കുന്നുണ്ട്. മെറ്റയുമായി ചേർന്ന് സംസ്ഥാനത്ത് ഇതിനകം തന്നെ 'ഡിജിറ്റൽ ഡീറ്റോക്സ്' പ്രോഗ്രാം നടപ്പിലാക്കുന്നുണ്ടെന്ന് ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ അറിയിച്ചു. മൂന്ന് ലക്ഷത്തോളം വിദ്യാർത്ഥികളും ഒരു ലക്ഷത്തോളം അധ്യാപകരും ഇതിന്റെ ഭാഗമാണ്.
advertisement
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മാത്രമായിരിക്കും ഈ നിയന്ത്രണം ബാധകമാവുകയെന്നും ക്യാമ്പസിലെ മുതിർന്ന വിദ്യാർത്ഥികളെ ഇത് ബാധിക്കില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ചർച്ചകൾ മാത്രമാണ് നടക്കുന്നത്; അന്തിമ തീരുമാനം എടുത്തിട്ടില്ല. കർണാടകയ്ക്ക് പുറമെ ആന്ധ്രാപ്രദേശ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളും സമാനമായ നിയന്ത്രണങ്ങളെക്കുറിച്ച് ആലോചിച്ചുവരികയാണ്.
Summary: The Karnataka government is exploring a proposal to prohibit the use of mobile phones for children under the age of 16. Chief Minister Siddaramaiah initiated discussions on this move during a meeting with university Vice Chancellors to address the rising concerns over social media addiction and its negative impact on minors. The government is concerned that excessive digital exposure is harming children's mental health, academic progress, and making them vulnerable to harmful influences like drugs.
